2016, ജൂലൈ 17, ഞായറാഴ്‌ച

ഞാനൊന്നു പറയട്ടെ ...........


വേദനയുണ്ടെനിക്ക്, പ്രതീക്ഷയോടെ യാണ് ഞാൻ ആ പെട്ടിയിൽ ഇടംപിടിച്ചത് എന്നും എല്ലാവരും പലതവണ എന്നെ നോക്കുമെന്നു ഞാൻ കരുതി, ഉറക്കം ഉണർന്നയുടൻ പിന്നെയൊന്നു മയങ്ങി തെളിഞ്ഞാൽ കുട്ടികൾ സ്‌കൂളിൽ പോകുന്നതിനു മുൻപേ പലതവണ എന്നെ എത്തിനോക്കും. എന്റെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കുന്നതാണല്ലോ. അതുതന്നെയാണെന്റെ പ്രതീക്ഷയും. ഓരോമണിക്കൂറിലും നിങ്ങൾക്കും പ്രതീക്ഷ  ആയിരുന്നല്ലോ, എന്റെ കണ്ണാടിവെച്ച മുഖമാണെല്ലാവർക്കുമിഷ്ടമെങ്കിലും കണ്ണാടിയില്ലാതെ ആറേഴുവർഷം എന്റെ മുൻഗാമി താങ്കൾക്ക്   ഒപ്പമുണ്ടായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ പുതിയ തലമുറ എന്നെ അവഗണിക്കുമെങ്കിലും ഞാൻ ഒരു അലങ്കാരമാണെന്ന അഹങ്കാരമെനിക്കുണ്ടു. എങ്കിലും എറിഞ്ഞുടക്കാൻമാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല
ഉമ്മയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നില്ലേ എന്റെ വരവ്. 
അതുകൊണ്ടാണല്ലോ ഏറെക്കാലം തിരഞ്ഞുനടന്നിട്ടും എന്നെ കണ്ടെത്തിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഒപ്പം കൂട്ടിയതും, എന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. സ്വയം കഴിയുമായിരുന്നെങ്കിൽ ഞാൻ ഉമ്മയെ സന്തോഷിപ്പിച്ചുകൊണ്ടു ഒപ്പം ഉണ്ടാകുമായിരുന്നു. എന്നാൽ നിങ്ങൾ വെച്ച പെട്ടിയിൽ നിന്നും അവരെന്നെ പുറത്തെടുത്തില്ല. ഇവിടെ ഞാനെന്തു തെറ്റു ചെയ്തു.  ഞാൻ അക്കങ്ങളിൽ എഴുതിക്കാണിച്ചിരുന്നതിനാൽ എല്ലാവർക്കും എന്നെ ഏറെ ഇഷ്ടമാകുമായിരുന്നു. ഡിജിറ്റലായിട്ടെന്തുകാര്യം



പക്ഷെ എനിക്കിപ്പോൾ ആശ്വാസമുണ്ട്. ഏറെ ഉപകാരിയാണെങ്കിലും നിങ്ങളുടെ ആയുസ്സിന്റെ ദൈർഖ്യം എണ്ണി കുറക്കുന്നു എന്നൊരു ആക്ഷേപം എനിക്കെതിരെ ആരോപിക്കാറുണ്ടല്ലോ. ആ ഉമ്മ ഇപ്പോൾ നിങ്ങൾക്കൊപ്പമില്ല അല്ലാഹുവിന്റെ അടുത്തേക്ക്  മടങ്ങിപോയിരിക്കുന്നു. ആ ആയുസ്സ് എണ്ണി കുറക്കാൻ ഞാൻ കൂട്ടുനിന്നില്ല,  അതുതാങ്കൾക്ക് ഇഷ്ടമാകാത്തതുകൊണ്ടാകാം ആ മാതാവിനൊപ്പം എനിക്കു കഴിയാൻ അവസരം കിട്ടാതിരുന്നത്. അല്ലാഹു  അവരുടെ ഖബറിനെ വിശാലമാക്കട്ടെ, പ്രകാശിപ്പിക്കട്ടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..  رب إرحم هما كما ربياني صغيراആമീൻ