2012, ഡിസംബർ 31, തിങ്കളാഴ്‌ച

“ഞാന്‍ ഇല്ലാതെ നിങ്ങള്‍ക്കെന്താഘോഷം”

HAPPY NEW YEAR ………………….




പുതുവത്സരം കണ്മുന്നില്‍ എത്തി നില്‍ക്കെ എല്ലാവരും ആഘോഷങ്ങലിലാണ് . എല്ലാവര്‍ഷവും കടന്നുവരുന്ന മാറ്റിവെക്കാന്‍ കഴിയാത്ത ഒരാഘോഷം, ലോകത്തെല്ലായിടത്തും ഒരുപോലെ ആഘോഷിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്, അതുകൊണ്ട് ഞാന്‍ പറഞ്ഞാല്‍ ആരും ഈ ആഘോഷങ്ങളില്‍ നിന്നും മാറി നില്‍ക്കില്ലെന്ന്‍ എനിക്കറിയാം, അങ്ങനെയൊരു മണ്ടത്തരം പറയാനല്ല ഞാന്‍ വന്നത്,
ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഞാന്‍ ഇവിടെ പറഞ്ഞ“ഞാന്‍ ഇല്ലാതെ നിങ്ങള്‍ക്ക് എന്താഘോഷം” എന്നതാണ് നമുക്ക് ചിന്തിക്കാനുള്ളത്. ഈ ഞാന്‍ ആരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ആരാണെന്ന് താന്‍ എന്നോട് ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ ആരാണെന്ന് നമുക്ക് “ചാലക്കുടി” ക്കാരോട് ചോദിച്ചാല്‍ അറിയാം. ആ പേരില്‍ തന്നെ മറഞ്ഞിരിക്കുകയല്ലേ.
ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും ഇപ്പോള്‍ ചാലക്കുടിയിലെ “കുടി” വാര്‍ത്ത‍യാകുന്നുണ്ട്.
ഇതുവരെ അവരോടു മത്സരിക്കാന്‍ നമ്മള്‍ കണ്ടത് ഒരു കരുനാഗപള്ളിയാണ്‌. ആഘോഷിക്കണം എങ്കില്‍ അതിനു കുടി നിര്‍ബന്ധമാകിയത് ആരാണ്?! ഈ ചാലക്കുടിയന്മാര്‍ തന്നെയോ!?
അങ്ങനെ പറയാന്‍ പറ്റുമോ! ഏയ്‌ അവരൊന്നും  ആയിരിക്കില്ല. ലോകം മുഴുവന്‍ ആഘോഷിക്കുന്ന “ഹാപ്പി ന്യൂ ഇയറില്‍” കൂടെ കൂട്ടുന്ന ഒന്നാണ് ഈ ‘ഞാന്‍’. അപ്പോള്‍ ഈ കാര്യത്തില്‍ എത്രയോ കാലം മുന്‍പ് തന്നെ ആഗോള വല്‍ക്കരണം ഉണ്ടായി എന്നത് നമുക്ക് ആലോചിച്ചാല്‍ കിട്ടാത്ത കാര്യമാണ്.
ലോകത്തെല്ലാം പുതുവത്സര ആഘോഷത്തില്‍ ‘ഞാന്‍’ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി കാണുന്നു. (എന്നാല്‍ ഒഴിച്ച് കുടിക്കാന്‍  കേരളം എന്നും മുന്നില്‍ ആണെന്നതും സത്യം) ബിവറേജസ്  കോര്‍പറേഷന്റെ  വിറ്റു വരവ് നോക്കിയാണ് നമ്മള്‍ ഈ കണക്കു കൂട്ടുന്നത്. കള്ളു ഷാപ്പുകള്‍ എല്ലാം ഈ കോപ്പറേഷന്റെ  അണ്ടറില്‍  തന്നെയാണോ?
 'നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്' എന്ന് പറയുംപോലെ വര്‍ഷങ്ങള്‍ കഴിയുന്തോറും ചാലക്കുടിയെ കടത്തിവെട്ടി ഏറെ സ്ഥലങ്ങള്‍ മുന്നേറുന്നു.
വ്യാജ വാറ്റെന്നും, വ്യാജ മദ്യമെന്നും, വ്യാജ സ്പിരിറ്റെന്നും ഒക്കെ കേള്‍ക്കുന്നുണ്ടായിരുന്നല്ലോ. അതൊന്നും ഇപ്പോള്‍ ഇല്ലേ! (അതോ ഇനി അതോക്കെകൂടി കൂട്ടുമ്പോള്‍ ചാലക്കുടി കുടിയുടെ കാര്യത്തില്‍ പിന്നിലാകുമോ!)
 മദ്യം വരുത്തുന്ന വിനകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. മദ്യപന്മാരുടെ അക്രമത്തിനു സ്ത്രീകള്‍ ഇരകളാകുന്നത് സാധാരണമാകുന്നുണ്ട്.

ഒരു പോലീസ് കമ്മീഷണര്‍ ഹോട്ടല്‍ ഉടമകളെ വിളിച്ചു കൂട്ടി പറഞ്ഞത് കൂടി കേള്‍ക്കൂ,
അനുമതി വാങ്ങാതെ ആഘോഷത്തില്‍ മദ്യം വിളംബരുത്. നഗ്ന നൃത്തങ്ങള്‍ ആഭാസ രംഗങ്ങള്‍
ഇന്നിവ ഉള്‍പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത്, ഹോട്ടലുകള്‍ക്ക് അകത്തു പടക്കം പൊട്ടിക്കരുത്, സ്ത്രീകളെ ശല്യപ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസില്‍ അറിയിക്കുക.
ആഘോഷങ്ങള്‍ രാത്രി ഒരുമണി വരെ മാത്രം മതി.
ഇതൊന്നും പാടില്ല എന്ന് പറയുമ്പോള്‍ ഇങ്ങനെയൊക്കെയാണ് ആഘോഷങ്ങള്‍ നടന്നുവരുന്നത് എന്നത് നമുക്ക് വ്യക്തമാണ്. സമൂഹത്തിനു സന്തോഷമാകേണ്ട ഈ അവസരങ്ങളില്‍ ഇങ്ങനെ ആണോ ആഘോഷിക്കാ. ഈ ആഘോഷങ്ങള്‍ (നിര്‍ബന്ധമുള്ളവര്‍) നമുക്ക് വീട്ടില്‍ കുടുംബത്തോടോത്തു സന്തോഷമായി ആഘോഷിക്കുന്ന നിലയിലാകാന്‍ ശ്രമിച്ചു  കൂടെ?
മദ്യസേവയും ഗുരുസേവയും ഒന്നിച്ചു നടത്താനാവില്ലെന്ന്‌ വി.എസ്‌. മുന്‍പ് ശിവഗിരിയില്‍ പറഞ്ഞപോലെ ആഘോഷങ്ങളിലും മദ്യസേവയും വേറിട്ട്‌ നിര്‍ത്താന്‍ എങ്കിലും നമുക്കൊന്ന്  ശ്രമിച്ചാലെന്താ?

Read & Share on Ur Facebook Profile.

2012, ഡിസംബർ 29, ശനിയാഴ്‌ച

പുതുവര്‍ഷം വീണ്ടും


പുതുവര്‍ഷം  പുലരുന്നു വീണ്ടും
പുതുമകള്‍ ഒന്നുമില്ലാതെ
പുലരികള്‍ എല്ലാം പുതുതാണ്
പുലമ്പുന്നു നാം ഹായ് പുതുവര്‍ഷം

പുതുതായ് പലതുമുണ്ടാകുന്നു
പുതുസംസ്കാരം പിറക്കുന്നു
പുതു തലമുറ പുല്‍കുന്നു
പുതുമ കാണുന്നതൊക്കെയും

പൂക്കളും പൂമ്പാറ്റയും
പൂവണിഞ്ഞ മുറ്റവും
പുത്തനുണര്‍വ് നല്‍കിയ
പുലര്‍കാലം ഇന്നന്യമായ്

പുതുമകള്‍ തേടുന്ന ബാല്യങ്ങളെ
പുതിയ പന്ഥാവില്‍ തെളിക്കുമല്ലോ
പൂപോലെ നൈര്‍മല്യമായ ഹൃത്താല്‍
പുഞ്ചിരി തൂകി പുതുമ നല്‍കാന്‍

പുതു വിപ്ലവങ്ങള്‍ പുറത്തിരുത്തി 

പുതുമയില്ലാത്ത  പുങ്കവരെ
പൂര്‍ണ  തുണയുമായ് ലോക പോലീസ്
പൂര്‍ണമായ് തന്നെ തുടച്ചുനീക്കാന്‍

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

നവോത്ഥാന വിളംബരവുമായി മുജാഹിദ് സമ്മേളനത്തിനു പ്രൗഢോജ്വല തുടക്കം










കേരളത്തില്‍ അറബിഭാഷക്ക് സി എച്ച് നല്‍കിയ സംഭാവന

(കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച് മുഹമ്മദ് കോയ ചെയറും അറബി ഭാഷാ പഠന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അവതരിപ്പിച്ചത്)


അറബി ഭാഷക്ക് കേരളവുമായി ചരിത്രാതീത കാലം തൊട്ടുള്ള ബന്ധമുണ്ട്. 
സമുദ്രവ്യാപാരികളായിരുന്ന അറബികളുമായി നിരന്തര സമ്പര്‍ക്കമുണ്ടായിരുന്നു കേരളത്തിലെ തുറമുഖ നഗരങ്ങള്‍ക്ക്.

പ്രവാചകന്റെ ആഗമനത്തിനു ശേഷം ഇസ്‌ലാംമത പ്രചാരകര്‍ കൂടി എത്തിത്തുടങ്ങിയതോടെ ഈ ബന്ധം രൂഢമൂലമായി. ഖുര്‍ആന്റെ ഭാഷ എന്ന നിലയില്‍ മുസ്‌ലിം മതജീവിതത്തില്‍ അറബി ഭാഷ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. മലബാറിലെ വാമൊഴിയില്‍ അറബ് പദങ്ങളുടേയും തത്സമയങ്ങളുടേയും കലര്‍പ്പുകള്‍ കാണാം.

മലയാളികളായ അറബ് പണ്ഡിതന്മാര്‍ നിരവധിയാണ്. 36 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന ചരിത്രഗ്രന്ഥം, അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ വരെ പഠിപ്പിച്ചിരുന്ന ‘ഫത്ഹുല്‍ മുഈന്‍’ എന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥം തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ ഈടുറ്റ അറബ് ഗ്രന്ഥങ്ങള്‍ മലയാളികളായ പണ്ഡിതന്മാര്‍ രചിച്ചിട്ടുണ്ട്. എന്തിനേറെ, ലോകത്തിനു ”ഖത്തുഫുന്നാനി” എന്ന ലിപിരൂപവും മലബാറില്‍ നിന്നുണ്ടായി.

മതപഠനത്തിന്റെ മാധ്യമം എന്ന നിലയില്‍ അറബി ഭാഷ കേരളത്തില്‍ പ്രചുര പ്രചാരം നേടി. അസംഖ്യം പള്ളി ദര്‍സുകളും മതപാഠശാലകളും അറബി ഭാഷാ പഠനം വ്യാപകമാക്കി. അറബി മലയാളത്തിന്റെ ആവിര്‍ഭാവം തന്നെ മതപഠനത്തിനു വേണ്ടിയായിരുന്നു. അറബ്‌ലിപികളില്‍ മലയാളമെഴുതുന്ന അറബി മലയാള ഭാഷയില്‍ നിരവധി കാവ്യങ്ങളും വൈദ്യം, ഗോളശാസ്ത്രം, ചരിത്രം തുടങ്ങിയ ശാഖകളില്‍ ഗ്രന്ഥങ്ങളുമുണ്ട്. കേരളമുസ്‌ലിംകളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായ അറബി മലയാളം ഇന്നും മദ്രസാക്ലാസുകളില്‍ അധ്യയന മാധ്യമമായി തുടരുന്നു. അതേസമയം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ രാജ്യത്തിന്റെ പൊതു അവസ്ഥ തകര്‍ത്തതിനോടൊപ്പം മുസ്‌ലിം സാമൂഹിക ജീവിതത്തേയും തകര്‍ത്തു.
ബ്രിട്ടീഷ് വിരോധത്തിന്റെ ഫലമായി ഇംഗ്ലീഷ് പഠനത്തോടും ആധുനിക വിദ്യാഭ്യാസ രീതിയോടും മുസ്‌ലിംകള്‍ വിമുഖത കാണിച്ചു. മുഖ്യധാരയില്‍ നിന്ന് പുറംതള്ളപ്പെടുകയായിരുന്നു അതിന്റെ ഫലം. ഇന്ത്യയിലൊട്ടാകെ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പരാജയത്തിനുശേഷം ഇതായിരുന്നു അവസ്ഥ. മലബാറില്‍ കര്‍ഷക കലാപങ്ങളായി ആളിപ്പടര്‍ന്ന അസ്വസ്ഥതകള്‍ 1921 കാലത്ത് അതിന്റെ പാരമ്യത്തിലെത്തി. ബ്രിട്ടീഷ്‌വിരോധത്തിന്റെ പ്രകടിതരൂപങ്ങളാണ് പിന്നീട് കണ്ടത്.

ഭരണകൂടവുമായി ഇടന്തടിച്ചു നില്‍ക്കുന്ന മുസ്‌ലിംകളെ അനുനയിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗം അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തോട് വിമുഖത കാണിക്കുന്ന മുസ്‌ലിംകളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ മതപഠനം കൂടി പാഠ്യപദ്ധതിയിലുള്‍പ്പെടുത്തി. പ്രധാനമായും ഖുര്‍ആന്‍ പഠനമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 1887ല്‍ നിയമിതമായ കമ്മീഷന്റെ ശിപാര്‍ശയനുസരിച്ചാണ് കല്‍ക്കത്തയില്‍ ഇന്ത്യയിലെ ആദ്യത്തെ ഓറിയന്റല്‍ സ്‌കൂള്‍ തുടങ്ങുന്നത്.
മലബാറില്‍ നടന്ന രക്തരൂക്ഷിതമായ കലാപങ്ങളെ തുടര്‍ന്നു മുസ്‌ലിം അസ്വസ്ഥതകളെക്കുറിച്ചു പഠിക്കാന്‍ നിയമിതമായ സ്ട്രാത്തം കമ്മീഷനും മുസ്‌ലിം പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ ശിപാര്‍ശ ചെയ്തു. ഓത്തുപള്ളികള്‍ സ്‌കൂളുകളാക്കി മാറ്റിയ എയ്ഡഡ് മാപ്പിള സ്‌കൂളുകള്‍ ഇതിന്റെ ഭാഗമാണ്. ഇങ്ങനെ ഖുര്‍ആന്‍ പഠനം സ്‌കൂളുകളിലെത്തി. 1930-ല്‍ മദിരാശി മുന്‍ ഗവര്‍ണ്ണര്‍ സര്‍ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തെ തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് റിലീജിയസ് ഇസ്ട്രക്ടര്‍മാരെ നിയമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇവരെ പിരിച്ചു വിടുകയായിരുന്നു.

പക്ഷേ തിരുവിതാംകൂറില്‍ സ്ഥിതി ഏറെക്കുറെ മെച്ചമായിരുന്നു. 1911ല്‍ ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയില്‍ ചേര്‍ന്ന യോഗ തീരുമാനമനുസരിച്ച് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഒരു സംഘം തിരുവിതാംകൂര്‍ രാജാവിനെ കണ്ട് അറബ് ഭാഷാ പഠനം സംബന്ധിച്ചു നിവേദനം നല്‍കി. ഇതിനെ തുടര്‍ന്നു 1913-ല്‍ നിയമിതമായ ഡോ. ബിഷപ്പ് കമ്മീഷന്റെ ശിപാര്‍ശയനുസരിച്ച് 25 മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു ഖുര്‍ആന്‍ ടീച്ചറെ നിയമിക്കാന്‍ ഉത്തരവായി. ഇങ്ങനെ 15 വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പഠന സമയത്തിനു മുമ്പ് ഖുര്‍ആന്‍ പഠനം നടന്നു.
പിന്നീട് സര്‍ സി.പി.രാമസ്വാമി അയ്യര്‍ ദിവാനായിരിക്കേ അദ്ദേഹം ഈ ക്ലാസുകള്‍ സ്‌കൂള്‍ പഠന സമയത്ത് തന്നെ ക്രമീകരിക്കുകയും അധ്യാപകര്‍ക്ക് അറബി മുന്‍ഷി എന്നു പേരു നല്‍കുകയും ചെയ്തു.

1956ല്‍ കേരളം രൂപവല്‍ക്കരിക്കുമ്പോള്‍ മലബാറില്‍ അപൂര്‍വ്വം സ്‌കൂളുകളില്‍ ഫസ്റ്റ് ഫോറം മുതല്‍ (ആറാം തരം) അറബി അധ്യാപകരുണ്ടായിരുന്നു. എന്നാല്‍ തിരുവിതാംകൂറിലേത് പോലെ പ്രൈമറി വിദ്യാലയങ്ങളില്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല.

1957ല്‍ ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത് മുതല്‍ ഇതില്‍ ഏകീകരണത്തിനു ശ്രമം തുടങ്ങി. അന്ന് മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഈ മേഖലയിലുള്ള സേവനം അവിടെ ആരംഭിക്കുന്നു. ഇ.എം.എസ്. മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ മുന്നില്‍ അന്നത്തെ അറബി പണ്ഡിറ്റ് യൂണിയന്‍ പ്രസിഡണ്ട് ഫലക്കി മുഹമ്മദ് മൗലവിയുടേയും സെക്രട്ടറി കരുവള്ളി മുഹമ്മദ് മൗലവിയുടെയും നേതൃത്വത്തില്‍ ഒരു നിവേദക സംഘം പ്രശ്‌നം അവതരിപ്പിച്ചു. സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. തിരുവിതാംകൂറിലെ നിയമങ്ങളും ചട്ടങ്ങളും മലബാറിലേക്കു കൂടി കൊണ്ടു വരണം എന്നതായിരുന്നു ആവശ്യം.

ഇതിന്റെ ഫലമായി 1958-ലെ കേരള വിദ്യാഭ്യാസ നിയമങ്ങളില്‍ വ്യവസ്ഥയുണ്ടായി. 100കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അറബി തസ്തിക സൃഷ്ടിക്കാം. 15 പീരിയഡ് ഉണ്ടെങ്കില്‍ ഫുള്‍ടൈം ആയി പരിഗണിക്കാം. പക്ഷേ നിയമനം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് മാത്രമായിരിക്കും. പണമില്ല എന്ന പേരില്‍ തസ്തികകള്‍ അംഗീകരിക്കാത്ത പ്രശ്‌നമുണ്ടായി. കേരളത്തില്‍ പ്രസിഡണ്ട് ഭരണമായിരിക്കെ കെ.എം.സീതി സാഹിബിന്റേയും ഡോക്ടര്‍ കെ.ബി.മേനോന്റേയും നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീമാലിക്കും കേരള ഗവര്‍ണര്‍ക്കും നിവേദനം നല്‍കിയതിന്റെ ഫലമായി കുറച്ചു തസ്തികകള്‍ അംഗീകരിക്കപ്പെട്ടു.

കേരളത്തിലെ അറബി പഠനത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാകുന്നത് സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ 1967 തൊട്ടാണ്. 1957 മുതല്‍ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നല്ല പരിചയം നേടിയിരുന്ന സി.എച്ച്. അറബി ഭാഷയുടെ പ്രചാരണത്തില്‍ എന്നും സജീവ ശ്രദ്ധ പുലര്‍ത്തിയ വ്യക്തിയാണ്. വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ സി.എച്ച് സ്വീകരിച്ച നടപടി അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് അധ്യാപക വിഭാഗത്തില്‍ നിന്നു ഭാഷാധ്യാപകരായി മാറ്റി എന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് (എം.എസ്. 365/67 വിദ്യാഭ്യാസം തിയ്യതി 18-8-1967) അനുസരിച്ചായിരുന്നു ഈ നടപടി. ക്രാഫ്റ്റ്, ഡ്രോയിംഗ്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, ഡാന്‍സ് തുടങ്ങിയ ഗ്രൂപ്പിലായിരുന്നു നേരത്തെ അറബി, സംസ്‌കൃതം, ഉര്‍ദു അധ്യാപകര്‍. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരുന്നു നിയമനാംഗീകാരം നല്‍കിയിരുന്നത്. ഇത് കാരണം പലപ്പോഴും തസ്തികകള്‍ അംഗീകരിക്കപ്പെട്ടില്ല. 1967-ലെ സപ്തകക്ഷി മന്ത്രിസഭയില്‍ പി.കെ കുഞ്ഞു ധനകാര്യ മന്ത്രിയായിരിക്കേ ആദ്യ ബജറ്റില്‍ നാലുലക്ഷം രൂപ പ്രത്യേകമായി വകയിരുത്തി കുറച്ചു തസ്തികകള്‍ അംഗീകരിച്ചു. പക്ഷേ ഭാഷാധ്യാപകരായി പരിഗണിക്കാന്‍ തുടങ്ങിയതോടെയാണ് ഈ പ്രശ്‌നത്തിനു സ്ഥായിയായ പരിഹാരമുണ്ടാകുന്നത്.

അറബി അധ്യാപക തസ്തിക അനുവദിക്കാന്‍ 100 കുട്ടികള്‍ വേണം എന്ന നിബന്ധന ഒഴിവാക്കി 28 കുട്ടികള്‍ പഠിക്കാന്‍ ഉണ്ടെങ്കില്‍ ഒരു പോസ്റ്റ് അനുവദിക്കാവുന്നതാണ് എന്നതായിരുന്നു മറ്റൊരു പ്രധാന മാറ്റം. ഇതിനെ തുടര്‍ന്ന് കൂടുതല്‍ സ്‌കൂളുകളില്‍ തസ്തികകള്‍ അനുവദിക്കപ്പെട്ടു. ഇപ്പോള്‍ 10 കുട്ടികളുണ്ടെങ്കില്‍ ഒരു പാര്‍ട്ട് ടൈം പോസ്റ്റ് എന്നതാണ് വ്യവസ്ഥ.

1967 – 73 കാലത്ത് സി.എച്ച് വിദ്യാഭ്യാസമന്ത്രിയായിരിക്കെ പിന്നാക്ക പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ അനുവദിച്ചപ്പോള്‍ വിദ്യാഭ്യാസസൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടായി. സ്വാഭാവികമായും മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ സ്‌കൂളുകള്‍ വന്നതോടെ അറബി അധ്യാപകരുടെ എണ്ണം ക്രമപ്രവൃദ്ധമായി വര്‍ദ്ധിച്ചു. 1967ല്‍ കേരളത്തില്‍ 1000 അറബി അധ്യാപകരുണ്ടായിരുന്നത് ഇന്നു പതിനായിരത്തിനടുത്താണ്.

മുസ്‌ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം എജുക്കേഷന്‍ തസ്തിക ആറു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത് സി.എച്ചിന്റെ ഭരണകാലത്തായിരുന്നു. നേരത്തെ ഇത് മൂന്ന് മേഖലകളില്‍ മാത്രമായിരുന്നു. അറബി അധ്യാപകരുടെ പ്രമോഷന്‍ തസ്തികയായി ഇതുനിലനില്‍ക്കുന്നു. ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം ഗേള്‍സ് എജുക്കേഷന്‍ തസ്തികയില്‍ 3 സീനിയര്‍ അറബി അധ്യാപികമാര്‍ സേവനമനുഷ്ഠിക്കുന്നു. പില്‍ക്കാലത്ത് അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക ഉണ്ടാവുന്നത് സി.എച്ചിന്റെ പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ്.

ഇന്നു ഒന്നാം തരം മുതല്‍ പി.ജി.ക്ലാസ് വരെ അറബി പഠിക്കാന്‍ കേരളത്തില്‍ സൗകര്യമുണ്ട്. പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിച്ചു കൊണ്ടുള്ള ഇത്ര വിപുലമായ അറബി പഠനസൗകര്യം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. അറബി അധ്യാപകര്‍ക്കു പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും ഓറിയന്റല്‍ ടൈറ്റില്‍ കോഴ്‌സുകള്‍ അറബി അധ്യാപക യോഗ്യതയായി നിശ്ചയിച്ചതും പ്രധാന നേട്ടങ്ങളാണ്. സി.എച്ചിന് ശേഷം ആദ്യകാല അറബിക് കോളജുകള്‍ക്ക് യൂണിവേഴ്‌സിറ്റി അഫിലിയേഷനും അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളവും ഏര്‍പ്പെടുത്തിയതാണ് പ്രസ്താവ്യമായ മറ്റൊരു നാഴികക്കല്ല്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തില്‍ സി.എച്ച്. മുഹമ്മദ് കോയ വഹിച്ച പങ്ക് ഇങ്ങനെ ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്നു.
(ചന്ദ്രിക ദിനപത്രം പ്രസിദ്ധീകരിച്ചത് )

"താജ്‌മഹല്‍ പോലെ സുന്ദരവും ചെങ്കോട്ട പോലെ ഭദ്രവും ഖുതബ് മിനാര്‍ പോലെ ഉന്നതവും ആയിരിക്കണം എന്റെ സമുദായം." സി.എച്ച് മുഹമ്മദ് കോയ

2012, ഡിസംബർ 27, വ്യാഴാഴ്‌ച

ദേഹം






ദേഹേച്ചകള്‍ തീര്‍ക്കാന്‍
ദാഹിക്കുന്ന ദേഹം
മോഹിക്കുന്ന ദേഹത്തില്‍
ദാഹം തീര്‍ക്കുന്നു

ദാഹിക്കുന്ന ദേഹവും
ഹോമിക്കുന്ന ദേഹവും
മോഹങ്ങള്‍ ദഹിപ്പിച്ച
ദേഹിയില്ലാത്ത ദേഹമുള്ളവര്‍ 

ദാഹം ശമിച്ചവന്‍
ദൂരെ എറിയുന്ന
ശൂന്യമാം ശൂന്യമാം ധമനികള്‍
ദഹിപ്പിക്കുന്നതും  ഈ ദുഷ്ട ദേഹം


http://prathapashali.blogspot.com/2011/01/blog-post_26.html

2012, ഡിസംബർ 22, ശനിയാഴ്‌ച

ജ്വലിച്ചു നില്‍ക്കാം



മായന്‍ കലണ്ടര്‍ മണ്ടനാക്കി 
ഇന്നും ലോകം ഉണര്‍ന്നു നില്‍പ്പൂ
കേട്ടവരൊക്കെ നെട്ടോട്ടമായി
കെട്ടിയുണ്ടാക്കി ബങ്കറുകള്‍

ആയുധം വില്‍ക്കാനായ്‌ വിപണി തേടുന്നവര്‍
അമേരിക്ക പോലും വിഭ്രാന്തിയായ്
ആഗോള താപനം കൂടിയാലും
ആളുകളോന്നായ്‌ ഒടുങ്ങുമെന്ന് 

 മുന്‍‌കൂര്‍ ജാമ്യം എന്നപോലെ
ഉല്‍ക്കകള്‍ ആയും പതിക്കാമെന്ന്
ബുദ്ധിരാക്ഷസ ശാസ്ത്രലോകം
 എങ്ങും തൊടാതെ പറഞ്ഞുവെച്ചു

ന്യൂക്ലിയര്‍ ബോംബുകള്‍ പൊട്ടിക്കുവാന്‍
'അവസാനമെന്നു' പറഞ്ഞതാണോ
ഒന്നിച്ചുപോട്ടിയാല്‍ ലോകമെല്ലാം
ഒറ്റയടിക്ക് കടപുഴക്കാം 

അവസാനമുണ്ടെന്നറിയുകനാം
അതുകൊണ്ട് നന്മകള്‍ ഏറ്റിടുക
അണയുവാന്‍ പോകുന്ന ദീപം പോലെ
ആളി കത്തി ജ്വലിച്ചു നില്‍ക്കാം




2012, ഡിസംബർ 14, വെള്ളിയാഴ്‌ച

മെയ്ഡ്‌ ഇന്‍ സൗദിഅറേബ്യ ഇസുസുവും ടാറ്റയും



വ്യവസായ രംഗത്ത് വന്‍ മുന്നേറ്റത്തിനു നാന്ദി കുറിച്ചുകൊണ്ട് സൗദി അറേബ്യ സ്വന്തമായി നിര്‍മിച്ച വാഹനം ഇന്നലെ നിരത്തിലിറക്കി. ദമ്മാം സെക്കന്റ്റ് ഇന്ടസ്ട്രിയല്‍ സിറ്റിയിലെ 120000 അടി ചതുരശ്ര വിസ്തീര്‍ണമുള്ള ഇസുസു വാഹന നിര്‍മ്മാണ ശാലയിലാണ് ഇതു നിര്‍മ്മിച്ചത്. ജപ്പാനിലെ ഇസുസു മോട്ടോര്‍ നിര്‍മ്മാണ കമ്പനിയുമായി സഹകരിച്ചു മെയിഡ്‌ ഇന്‍ സൗദിഅറേബ്യഎന്ന ലേബലില്‍ വാഹനം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍സൗദി വ്യവസായ മന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ, സന്തുഷ്ടി പ്രകടിപ്പിച്ചു. അദ്ദേഹമാണ് ആദ്യ ഇസുസു ട്രക്ക് ഡ്രൈവ് ചെയ്തു ഉത്ഘാടനം നിര്‍വഹിച്ചത്.

വിവിധ തരത്തിലുള്ള 600 വാഹനങ്ങള്‍ 2013 ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 2017ഓടെ പ്രതിവര്‍ഷം 25000 വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇസുസു പ്രസിഡണ്ട്‌ സുസുമോ ഹോസോയ് പറഞ്ഞു. ഇതില്‍ നാല്‍പതു ശതമാനം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് ഉദ്ദേശിക്കുന്നത്. ഉടനെ തന്നെ കുറെ സ്പെയര്‍ പാര്‍ട്സുകളും ഇവിടെത്തന്നെ നിര്‍മ്മാണം ആരംഭിക്കും.

 പാര്‍ട്സ്കളുടെയും മറ്റും ലഭ്യത സുലഭമാകുന്നതോടെ ഇസുസു വാഹനങ്ങള്‍ക്ക് പ്രിയം ഏറുമെന്നാണ് വിലയിരുത്തല്‍.

 സൗദി യുടെ വ്യാവസായിക പുരോഗതിക്കു ഇസുസു വിന്‍റെ നിര്‍മ്മാണ പ്ലാന്റുകള്‍ ആക്കം കൂട്ടുമെന്നതില്‍ രണ്ടഭിപ്രായമില്ലെന്നു അദ്ദേഹംകൂട്ടിച്ചേര്‍ത്തു.വാഹന നിര്‍മ്മാണത്തിനായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതില്‍ മന്ത്രി ഇസുസു പ്രതിനിധികളോട്  നന്ദി അറിയിച്ചു. ജാഗ്വാര്‍ ലാന്‍ഡ്‌ റോവര്‍ നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനായി രണ്ടുദിവസം മുന്‍പ് ടാറ്റാ കമ്പനിയുമായി സൗദി കരാര്‍ ഒപ്പിട്ടിരുന്നു. വ്യാവസായിക മുന്നേറ്റത്തിന്റെ ഗതിവേഗം കൂടുന്നതിന്റെ തെളിവുകളാണിത്. സൗദി യുടെ മുന്നേറ്റത്തിനു എല്ലാവിധ ആശംസകളും നേരാം.

 അതിലുപരിയായി സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്, കമ്പനിയിലെ സൌദിപൌരന്മാരുടെ പ്രാധിനിത്യം മന്ത്രിയെ ഏറെ സന്തുഷ്ടനാക്കി. വ്യാവസായിക വളര്‍ച്ചയില്‍ പങ്കാളികള്‍ ആകുന്നതില്‍  സ്വദേശി യുവാക്കളെ മന്ത്രി അഭിനന്ദിച്ചു.
 കൂടുതല്‍ മലയാളി സാന്നിധ്യമൊക്കെ ഇത്തരം മേഖലകളില്‍ ഉറപ്പുവരുത്താന്‍ വിദഗ്ധ തൊഴിലാളികളെ സംഭാവനചെയ്യാന്‍ നമുക്ക് സാധിക്കണം.ഇനി യാമ്പുവില്‍ വരാന്‍ പോകുന്ന ടാറ്റ കമ്പനിയിലേക്കെങ്കിലും കുറച്ചുപേര്‍ ഇപ്പോഴേ കയറിക്കോളൂ.

2012, ഡിസംബർ 13, വ്യാഴാഴ്‌ച

ബറാക് ഒബാമ എന്നൊരു മത്സ്യം കൂടി, ക്ലിന്റനു പ്രതിഷേധം


 നോര്‍ത്ത്  അമേരിക്കയിലെ ശുദ്ധജല നീര്‍ച്ചാലുകളില്‍ കാണപ്പെടുന്ന ഒരുതരം ചെറു മത്സ്യങ്ങളാണ്  'ഡാര്‍ട്ടേര്സ്'.
പരിസ്ഥിതി കാര്യങ്ങളില്‍ ഒബാമയുടെ വീക്ഷണങ്ങളോടുള്ള   ആദരസൂചകമായി, ഈ ഇനത്തില്‍ പുതുതായി
കണ്ടുപിടിക്കപ്പെട്ട ഒരിനം മത്സ്യത്തിനാണ് ഒബാമ എന്ന് പേരിട്ടിരിക്കുന്നത്.



അമേരിക്കയില്‍ അടുത്തുനടന്ന തിരഞ്ഞെടുപ്പില്‍ നീന്തി തുടിച്ചുനില്‍ക്കുന്ന ഒബാമക്ക് ഇതൊരു അംഗീകാരമാണെങ്കില്‍
ക്ലിന്റന്‍ന്‍റെ  പേര് കിട്ടിയ മീന്‍ പ്രതിഷേധത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ശുദ്ധജലത്തിന്റെ തെളിമയോടെതന്നെ സമൂഹത്തില്‍ മാന്യനായി അറിയപ്പെടാനാണ് താനാഗ്രഹിക്കുന്നത്. അല്ലെങ്കില്‍ തനിക്കു സുന്ദരികളായ സെക്രട്ടറി മാരെ നിയമിച്ചു ഈ തന്ന പേരിനോട് നീതിപുലര്‍ത്താന്‍ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.  റൂസ് വെല്ടും , ജിമ്മി കാര്ടരും ഒന്നും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

 അവര്‍ക്ക് ആകാമെങ്കില്‍ പിന്നെ നമുക്ക് എന്തുകൊണ്ട് ഇങ്ങനെ ആലോചിച്ചുകൂടാ!? പ്രണാബ്, പ്രതിഭാ, സാങ്ങ്മ  എന്നീപെരുകളിലോക്കെ അറിയപ്പെടാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്ന് ഇവിടെ കൊച്ചിയിലെ ചീനവലയില്‍ കുടുങ്ങിയ
ഒരുപറ്റം പരല്‍ കുഞ്ഞുങ്ങള്‍ കരയണഞ്ഞുടനെ   ആവശ്യപ്പെട്ടതായി വിഷന്‍ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


 കടലില്‍ അഴിമതി നടത്തുന്ന മീനുകളെ കണ്ടെത്തുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കുന്നതിനുള്ള  നീക്കം നടക്കുന്നതായി അറിഞ്ഞപ്പോള്‍ തന്നെ,  രാഷ്ട്രീയക്കാരുടെ പേരുകള്‍ നല്‍കി മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നതിനുള്ള സമരത്തിന്‍റെ ഭാഗമായി ട്രോളിംഗ് നിരോധനം  ഏര്‍പ്പെടുത്താന്‍ മീനുകളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തതായി കസ്റ്റടിയിലായവര്‍ വ്യക്തമാക്കി.

2012, ഡിസംബർ 11, ചൊവ്വാഴ്ച

2017ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന അബുദാബി എയര്‍പോര്‍ട്ട്.

700 കിലോമീറ്റര്‍ വിസ്തൃതിയില്‍ രണ്ടു ഘട്ടമായി പണി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന  എയര്‍പോര്ട്ടിന്റെ മാതൃക ഏവരുടെയും മനം കവരുന്നതാണ്.
 

 20 മില്യണ്‍ യാത്രക്കാരെ സ്വീകരിക്കാനുതകുന്ന സൌകര്യങ്ങളോടെയാണ് ഇതിന്റെ രൂപകല്പന. 10.8 ബില്യണ്‍ ദിര്‍ഹംസ് ചിലവുവരുന്ന നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അബുദാബിയുടെ ഒരു വന്‍ മുന്നേറ്റമാണ് അതികൃധര്‍ മുന്നില്‍കാണുന്നത്.




  8400 ചതുരശ്ര അടി മാത്രമാണ് അകത്തു     ഉദ്യാനനിര്‍മ്മാണത്തിന്നായി മാറ്റിവെക്കുന്നത്.