2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

അബ്ദുള്ള രാജാവിന്‌ ഊഷ്മള വരവേല്പ്.


മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം മൊറോക്കൊയില്‍   നിന്നും മടങ്ങിയെത്തിയ അബ്ദുള്ള രാജാവിന്‌ തലസ്ഥാന നഗരിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

രാജ്യമെങ്ങും ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. രാത്രി വളരെ വൈകിയും നാടെങ്ങും വാഹനങ്ങളില്‍ പ്രകടനങ്ങള്‍ തുടരുകയാണ്. ജനങ്ങളുടെ പ്രതീക്ഷപോലെ തന്നെ

രാജാവിന്റെ വികസന ഫണ്ടില്‍ നിന്നും വീടുവാങ്ങുന്നതിനും, വിവാഹം കഴിക്കുന്നതിനും, സ്വന്തമായി ബിസിനസ്‌ തുടങ്ങുന്നതിനും മറ്റുമായി ബില്ല്യന്‍ കണക്കിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയുണ്ടായി .
അയാള്‍ രാജ്യങ്ങളിലെ അസ്വാസ്ഥ്യങ്ങള്‍ വളരെ ശ്രദ്ദയോടെയാണ് രാജ്യം വീക്ഷിക്കുന്നതും. സൌദിയിലും ചുരുക്കം ചില വിഭാഗങ്ങള്‍ ഭരണത്തിന് എതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും ഭരണത്തിന് ലഭിക്കുന്ന പിന്തുണ അതിലേറെയാണ് .
പ്രവാസികള്‍ക്ക്  "തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുള്ള രാജാവും" ഭരണകൂടവും നല്‍കുന്ന പിന്തുണ പ്രശംസനീയമാണ്.
രാജവിനോടുള്ള ആദരസൂചകമായി ശനിയാഴ്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്  .

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ഒ എന്‍ വി ജ്ഞാനപീഠം ഏറ്റുവാങ്ങി


കവി ഒ.എന്‍.വി. കുറുപ്പ് ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി.
ഇത് മലയാള ഭാഷക്ക് കിട്ടിയ അംഗീകാരം കൂടിയാണ് . ഓ എന്‍ വി ക്ക് അഭിനന്ദനങള്‍
മലയാളം ബ്ലോഗില്‍ പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല എന്നതിനാല്‍ ഇവിടെ പറയുകയാണ്‌.
വാഗ്‌ദേവതാ ശില്പവും ഫലകവും ഏഴു ലക്ഷം രൂപയുമാണ് പുരസ്‌കാരം.

കവിപറഞ്ഞ വാക്കുകള്‍ കാവ്യസ്മരണകളുടെ വേലിയേറ്റം തീര്‍ത്തു. ”കടലിനും കായലിനുമിടയിലുള്ള ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആ ഗ്രാമീണരുടെ കണ്ണീരുപ്പും കടലുപ്പും ലാവണ്യമാക്കിയ കവിതയുടെ കൈക്കുറ്റപ്പാടുമായി പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ കാവ്യപഥികന് വെയില്‍ ചായുന്ന ഈ സായന്തനത്തില്‍ കൈവന്ന പാഥേയം നാടിന്റെ ഓരോ മണ്‍തരികളെയും മനസ്സാവണങ്ങി ഏറ്റുവാങ്ങുന്നു”.

ഒ.എന്‍.വി. കുറുപ്പ് മലയാളം വകുപ്പ് മേധാവിയായി വിരമിച്ച വിമന്‍സ് കോളേജാണ് പുരസ്‌കാര സമര്‍പ്പണത്തിന് വേദിയായത്.

ഇത് മലയാള ഭാഷക്ക് ‌ കിട്ടിയ അംഗീകാരം കൂടിയാണ്. മലയാള ബ്ലോഗിലും സാഹിത്യം വളരട്ടെ, ഉന്നതിയുടെ പീഠം ചവിട്ടി കയറുവാന്‍ നല്ല എഴുത്തുകാര്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മലയാളത്തിലെ എല്ലാ ബ്ലോഗ്‌ എഴുത്തുകാര്‍ക്കും പ്രത്യേക ആശംസകളോടെ.aj

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

ഇപ്പോള്‍ വി എസ്സും അല്പം സ്മാര്‍ട്ട്‌ അയി.

പരസ്പരം കരാര്‍ ഒപ്പ് വെച്ചതോടുകൂടി അതങ്ങ് സാധിച്ചു കിട്ടി എന്ന് നമുക്ക് സമാധാനിക്കാം.
സ്മാര്‍ട്ട്‌ സിറ്റി എവിടെ, സ്മാര്‍ട്ട്‌ സിറ്റി എവിടെ, എന്ന് ചോദിച്ചവര്‍ക്ക് വായടപ്പന്‍ മറുപടിയാണ് ഇതിലൂടെ സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞത്.  നാല് വര്ഷം പിന്നിട്ടപ്പോഴും     ഇടതു മുന്നണി സര്‍ക്കാരിനെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നവര്‍ക്ക് ഇത് അംഗീകരിച്ചു കൊടുക്കേണ്ടി വരും എന്നതില്‍ സംശയമില്ല. അതെ വിവരസാങ്കേതിക വിദ്യയുടെ മറ്റൊരു ലാന്‍ഡ്‌ മാര്‍ക്ക് ആകുകയാണ് ഇനി കൊച്ചി.
2003 -ല്‍ ആണ് ആന്റണി സര്‍ക്കാര്‍ കേരളത്തിന്റെ വികസന പദ്ധതിയില്‍ ഇത് ഉള്‍പെടുത്തുന്നത്.
അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന ഉമ്മന്‍ ചാണ്ടിക്കും  ഈ പദ്ധതി മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞില്ല. 2007 മെയ് 13ന് സംസ്ഥാന സര്‍ക്കാരും ടീകോമും ഒരു ഉടമ്പടി ഉണ്ടാക്കിയെങ്കിലും
പിന്നീടു ഇത് വരെ നടന്ന ചര്‍ച്ചകളൊക്കെ  ഒരു പുരോഗതിയും ഉണ്ടാക്കിയിരുന്നില്ല.
ടീക്കോമിന് അനുവദിച്ച ഭൂമിയുടെ വില്പന അവകാശ തര്‍ക്കമാണ് യോജിപ്പിലെത്താതെ കരാര്‍ നീണ്ടു പോകാന്‍ കാരണമായത്‌. ഒടുവില്‍ സര്‍ക്കാരിന്റെ നിലപാടിലേക്ക് ദുബായ് കമ്പനിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് എന്തായാലും നല്ലത് തന്നെ.
യു ഡി എഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ എന്നേ ഈ സംഭവം കഴിഞ്ഞിരുന്നെനെ. ഇത്രയേറെ തര്‍ക്കിച്ചു നില്‍ക്കാനോന്നും അവരെ കിട്ടുകയില്ലെന്നു ആര്‍ക്കാ അറിയാത്തത്. പാട്ടത്തിനു കൊടുക്കുന്ന ഭൂമി എന്ത് ചെയ്താലും ഞങ്ങടെ കാലത്ത് തന്നെ ഇതങ്ങു നടപ്പാക്കണം എന്ന് മാത്രമായിരിക്കും  അവര്  പറയുമായിരുന്ന നിബന്ധന. ഭരണം കിട്ടിയാല്‍ ഉടനെ ഇങ്ങനെ ഒന്ന് രണ്ടു നല്ലകാര്യങ്ങള്‍ ചെയ്താലും അത് ജനങ്ങളില്‍ എത്തിക്കാന്‍ അവര്‍ മിനക്കെടാറോന്നും ഇല്ല. ഘടക കക്ഷി തര്‍ക്കങ്ങളും ഗ്രൂപ്പ്‌ വഴക്കുമൊക്കെ ഭരണം തീരുവോളം അവിടെ സജീവമായിരിക്കും.
ഇതിപ്പോള്‍ എന്തായാലും നീട്ടി നീട്ടി ഇവിടെ വരെ എത്തിച്ച എല്‍ ഡി എഫിന് ഗുണം ചെയ്യുമോ എന്നത് കണ്ടറിയണം.
മൂന്നാര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനുള്ള ക്രെഡിറ്റൊക്കെ  മുഖ്യമന്ത്രിക്ക് കിട്ടുമെന്ന് കണ്ട മറുപക്ഷം രംഗത്ത് വന്നത് നമ്മള്‍ കണ്ടതാണ്, നാളെ ഈ സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിലും ആളുകള്‍ മുഖ്യന് അനുകൂലമായി അഭിനന്ദനം അറിയിക്കുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ കഴിവോന്നുമല്ല എന്നവര്‍ പറയുമോ എന്നെനിക്കു  സംശയമുണ്ട്‌. അവിടെയും ഗ്രൂപ്പ്‌ തിരിഞ്ഞു ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ പതിവാണല്ലോ.
ഇക്കഴിഞ്ഞ കാലയളവില്‍ ദുബായില്‍ നിന്നും ചര്‍ച്ചക്ക് വന്നുപോയവരെ പറ്റി വി എസ് നടത്തിയ പരാമര്‍ശവും വിലകുറഞ്ഞത് ആയിപ്പോയി എന്ന് ഒര്മിപ്പിക്കാതെ വയ്യ. അറബികള്‍ ഇസ്ലാമിക സംസ്കാരവും സ്വഭാവവും പിന്തുടരേണ്ടവര്‍  ആണെങ്കിലും  സമൂഹത്തില്‍ കാണുന്ന എല്ലാ തിന്മകളും അവരില്‍ ചിലരിലുമുണ്ട്. അതൊക്കെ എടുത്തുപറഞ്ഞു പരസ്യമായി ആക്ഷേപിക്കുക എന്നത് ഒരു ഭരണ കര്‍ത്താവിനു ചേര്‍ന്നതല്ല. അതിനെതിരെ അയാള്‍ പ്രതികരിച്ചതോ വളരെ മാന്യതയോടെ ആയി എന്നതും എടുത്ത് പറയാവുന്നകാര്യം തന്നെ.
മന്ത്രി എസ്‌ ശര്‍മ്മയും നമ്മുടെ യൂസഫ്‌ അലിയും മുഖ്യ മന്ത്രിയോടൊപ്പം ഈ കരാര്‍ പൂര്‍ത്തിയാക്കുന്നതിനു ആത്മാര്‍ത്ഥമായി ശ്രമം തന്നെ നടത്തി. അവസാനം സര്‍ക്കാരിന്റെ ദൂതനായി മാധ്യസ്ഥ പറഞ്ഞ യൂസഫ്‌ അലിയാണ് അഭിനന്ദനാര്‍ഹമായ ഇടപെടലിലൂടെ ഇത് ശുഭ പര്യവസായി ആക്കിയതെന്നു പറയാതെ വയ്യ. സ്വന്തമായ ബിസിനസ്‌ ലോകം വിശാലമാക്കുന്നതോടൊപ്പം നാടിന്റെ നന്മക്കായുള്ള ഈ പരിശ്രമങ്ങളും പ്രശംസനീയം തന്നെ.
ആദ്യമെല്ലാം ഈ സ്മാര്‍ട്ട്‌ സിറ്റി ചര്‍ച്ചകളില്‍ നിന്നും അദ്ദേഹം അകറ്റി നിര്‍ത്തപെട്ടിരുന്നു എന്നത് നമുക്കറിയുന്നതാണ്. സാഹചര്യങ്ങളുടെ ആവശ്യം അനുസരിച്ച് മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ ഈ ചുമതല ഏല്‍പ്പിക്കുക ആയിരുന്നല്ലോ.
കൊച്ചിയും സ്മാര്‍ട്ട്‌ സിറ്റി ആകുന്നു എന്നതില്‍ നമുക്ക് സന്തോഷിക്കാം.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

കനത്ത മഴ ജനജീവിതം സ്തംഭിച്ചു.



കനത്ത മഴ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു.

മഴയും വെള്ളപോക്കവും ഒന്നും മലയാളിക്ക് പുതുമയല്ല. കാരണം വര്‍ഷാ വര്ഷം നാം ഇത് കാണുന്നതും ദുരിതങ്ങള്‍ അനുഭവിക്കുന്നതുമാണ്. എന്നാല്‍ താരതമ്യേന മഴ കുറഞ്ഞ ഗള്‍ഫ്‌ മേഖലയില്‍  ഇതിനാല്‍ നേരിടുന്ന ദുരിതം ചെറുതല്ല. കനത്ത മഴ ഇപ്പോള്‍ ദുരന്തമായി ഭവിച്ചിരിക്കയാണ് ജിദ്ദയിലെ ജനങ്ങള്‍ക്ക്‌. സൌദിയിലും അതുപോലെ ഗള്‍ഫ്‌ നാടുകളിലും ഒരു മഴ കിട്ടുക എന്നത് എല്ലാവര്ക്കും സന്തോഷം നല്‍കുന്ന കാര്യം പോലെ തന്നെ വാര്‍ത്ത‍ കൂടിയാണ് .
മരുഭൂമികള്‍ നിറഞ്ഞ  ഗള്‍ഫിലെ ചുറ്റുപാടില്‍ മഴ ലഭിക്കാനായി പ്രത്യേക പ്രാര്‍ഥനകള്‍ തന്നെ നടത്താറുണ്ട്‌. സൌദിയില്‍ ഇതിനു രാജാവ്‌ ആഹ്വാനം ചെയ്യുകയും വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ഇമാമുമാര്‍ പ്രത്യേകമായി ഉള്‍പെടുത്തുകയും
ചെയ്യുന്നുണ്ട്. (ഇത് നബി ചര്യ കൂടിയാണ് , മഴകിട്ടാതെ ജനം വലയുമ്പോള്‍ മഴ ലഭിക്കാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്  നമസ്കാരം തന്നെ നടത്തുക എന്നത് ഇസ്ലാമിക മാതൃക ആണ്. ജനങ്ങള്‍ക്ക്‌ ദുരിതം ഇല്ലാത്ത അനുഗ്രഹീതമായ് മഴക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കും)
വളരെ കുറഞ്ഞ സമയം വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്ന മഴയുടെ അനന്തര ഫലമാണ് ഇവിടെ ദുരിതപൂര്‍ണമായി കാണുന്നത്. അപ്പോള്‍ നാട്ടിലെ പോലെ ഒന്നോ രണ്ടോ മാസം മഴക്കാലമായാല്‍ സ്ഥിതി എന്തായിരിക്കും, എല്ലാം അറിയുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങള്‍ തന്നെ ഇതെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം
ഇന്നലെ ജിദ്ദയില്‍ ഉണ്ടായതും കനത്ത മഴ ആയിരുന്നു. ഒരു അപ്രഖ്യാപിത അവധിയാണ് ഇന്നത്തെ അവസ്ഥ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഇന്നലെ സ്കൂളില്‍  പോയ കുട്ടികളെ ഇന്നാണ് മടക്കി കൊണ്ട് വന്നെതെന്നു നമ്മുടെ പ്രമുഖ ബ്ലോഗര്‍ അജിത്‌ നീര്‍വിളാകനുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി.
ജന ജീവിതം സ്തംഭിച്ചിരിക്കുകയാണ്.

വെബ്‌ ദുനിയ നല്‍കിയ വാര്‍ത്ത‍ ഇവിടെ പങ്കു വെക്കുന്നു.
സൌദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായി‍‍. നഗരം കണ്ട സമീപകാലത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നഗരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഒരു അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി എന്ന് “അറബ് ന്യൂസ്” റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ഷോക്കേറ്റ് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. 2009 നവംബറില്‍ 123 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത പ്രളയത്തെക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച മൂന്ന് മണിക്കൂര്‍ കൊണ്ട് 111 മില്ലീമീറ്റര്‍ മഴയാണ് നഗരത്തില്‍ പെയ്തത്.
കനത്ത മഴയില്‍ ഭൂഗര്‍ഭ ടാങ്കുകളിലെ മലിനജലം പ്രളയ ജലത്തിനൊപ്പം ചേര്‍ന്ന് നഗരമാകെ ദുര്‍ഗ്ഗന്ധപൂരിതമായിരിക്കുകയാണ്. കനത്തമഴയെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാത്തതില്‍ നഗരവാസികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ആളുകള്‍ വീടുവിട്ട് വെളിയില്‍ പോകരുത് എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.