2011, ജനുവരി 26, ബുധനാഴ്‌ച

ഭാരത റിപബ്ലിക്



ഭാരത നാടിന്‍ പേരില്‍ നമ്മള്‍
അഭിമാനങ്ങള്‍ പറയുന്നു.
അഭിമാനത്തിന്‍ അടിവരയിപ്പോള്‍
നമ്മള്‍ തന്നെ മായ്ക്കുന്നു.

നാട് ഭരിക്കും നായകരിന്ന്‍
നാല്‍പതു കാശുണ്ടാക്കുന്നു
ജനാധിപത്യ വാഴ്ചയിലൂടെ
ജനതതി നട്ടം തിരിയുന്നു.

നാട് നടുക്കും നരഹത്യകള്‍
നാള്‍ക്കുനാള്‍ ഭീകര പട്ടികകള്‍
 "ഭാരത" നാമം മറയാക്കി
നടനമാടും നാടോടികള്‍

ഇന്നിപ്പോള്‍ ഇവര്‍ ലാല്‍ ചൌക്കില്‍
പതാകയുമായി 'ഒരു യാത്ര'
രഥയാത്രയുടെ തേര് തെളിച്ച്
ചവിട്ടി മെതിച്ചത് സൌഹാര്‍ദം,

നാനാത്വത്തിലെ ഏകത്വം
പിച്ചി ചീന്താന്‍ ആലോചനകള്‍
കര്‍ണം അടഞ്ഞ ജേര്‍ണലുകള്‍
ഇരുണ്ട കണ്ണട മാറ്റുക നിങ്ങള്‍

അസിമാനന്ദ ഏറ്റു പറഞ്ഞു
ഭീകര മോര്‍ച്ചയുടെ ഭാരത സ്നേഹം
നീതിന്യായ വ്യവസ്ഥകള്‍ എല്ലാം
ശിരസ്സ്‌ കുനിച്ചു വഴി മാറിയതോ?

അഴികള്‍ക്കുള്ളില്‍ കത്തി തീര്‍ന്ന
ആയിരം ആയിരം യുവജന്മങ്ങള്‍
ആഴിയോരുക്കിയ ആനന്ദന്‍മാര്‍ 
അഭിമാനിക്കും ഭാരതമണ്ണ്!! 

വര്‍ണ പതാകയാല്‍ മാറ് മറച്ച്   
ലജ്ജിക്കുന്നീ റിപബ്ലിക്
വസ്ത്രാക്ഷേപം ചെയ്യപ്പെട്ടോരീ   
ഭാരതാംബതന്‍ നഗ്നതയില്‍.

2011, ജനുവരി 21, വെള്ളിയാഴ്‌ച

മുകുന്ദേട്ടന്‍ സുമിത്രയെ വിളിക്കുന്നു.

മുകുന്ദേട്ടന്‍ സുമിത്രെ വിളിക്കുന്നു(മിനിക്കഥ)AJ

January 19th, 2011

അയാള്‍: ഹലോ,
അവള്‍  : ഹലോ ങ്ങ,
അയാള്‍: എപ്പോ എത്തി.
അവള്‍  : ഞാനിപ്പോള്‍ വന്നു കേറിയതെ ഉള്ളു. ശരീരമാകെ വേദനയ ചേട്ടാ.
അയാള്‍: സാരമില്ല യാത്രയുടെ ആകും. രണ്ടു മണിക്കൂര്‍ ബസില്‍ ഇരുന്നതല്ലേ. വിശ്രമിക്കുമ്പോള്‍ മാറിക്കൊള്ളും.
അവള്‍  : അതുകൊണ്ട് ഇന്ന് നേരത്തെ അങ്ങ് കിടന്നു. മക്കളും കിടന്നു, അതെങ്ങന ടി.വി കണ്ടിരുപ്പല്ലേ (ഇത്രനേരം
കേട്ടപോലെയല്ല സ്വരം അല്പം പരുഷഭാവം പ്രകടമാണ്.)
അയാള്‍: ആരാ അത് മോനോ?
അവള്‍  : കുട്ടികള്‍ കിടന്നെന്നു പറഞ്ഞില്ലേ?
അയാള്‍: പിന്നെ ആരാ?
അവള്‍  : വേറെ ആരാ ഇവിടുള്ളത്‌.
അയാള്‍: അമ്മയാണോ?
അവള്‍  : പിന്നല്ലാതെ കിടന്നുറങ്ങിക്കൂടെ.

അയാള്‍: നീ  നിന്റെ പാട് നോക്കി കിടന്നുറങ്ങിക്കോ. അമ്മ സൗകര്യം പോലെ കിടന്നോളും.
അവള്‍  : എല്ലാത്തിനും ഇങ്ങനെ സപ്പോര്‍ട്ട് ചെയ്തോ നിങ്ങള്‍.
അയാള്‍: ഇനി മേലാല്‍ അമ്മയെപറ്റി നീ പരാതി പറഞ്ഞേക്കരുത്. (അയാളുടെ സ്വരവും മൂര്ച്ചയുള്ളതായി)
അവള്‍ ആ കാള്‍ കട്ട് ചെയ്തതിനാല്‍ തല്ക്കാലം അങ്ങനെ അവസാനിച്ചു.


**      **     **      **      **      **      **      **     **      **      **      **


ഷോപ്പിംഗ്‌.
അന്ന് കാലത്ത് തന്നെ എണീറ്റ്‌ ജോലിയൊക്കെ തീര്‍ക്കാന്‍ കഷ്ട്ടപ്പെടുകയായിരുന്നു അവള്‍. കുട്ടികള്‍ സ്കൂളില്‍ നിന്നും മടങ്ങി വരാനുള്ളതിനാല്‍ വീണ്ടും വൈകി, പതിവ് പോലെ ക്ലിനിക്കിലും കയറി ചെറിയൊരു ഷോപ്പിങ്ങും നടത്തി പോരാന്‍ തന്നെ തീരുമാനിച്ചതാണ്, ക്ലിനിക്കിലെ തിരക്ക് വീണ്ടും സമയം വൈകിച്ചു.
അയലത്തെ റോസി ചേച്ചി ഉള്ളതുകൊണ്ട് അവരുടെ കാറില്‍ ഒപ്പമായിരുന്നുയാത്ര. ആഴ്ചയില്‍ ഒരിക്കലുള്ള ഷോപ്പിംഗ്‌, ചേച്ചിയും ഇന്നുതന്നെയാക്കിയത് അവളുടെ സൗകര്യം കൂടി ഓര്‍ത്തിട്ടാണ്. അങ്ങനെ പല കടയില്‍ കയറി ഇറങ്ങി സമയം ആറ്‌ കഴിഞ്ഞു. അപ്പോഴാണ് ഡോക്ടര്‍ കുറിച്ച മരുന്ന് വാങ്ങിയില്ലെന്ന് ഓര്‍മ്മ വന്നത്. അടുത്ത് കണ്ട മെഡിക്കല്‍ സ്റ്റോറില്‍
ചോദിച്ചപ്പോള്‍ അവിടെ ഇല്ല. പിന്നെ ആശുപത്രിക്ക് അടുത്തേക്ക് തന്നെ മടങ്ങി പോകേണ്ടിവന്നു. (ക്ലിനിക്കിനു പുറത്തുള്ള അവരുടെ തന്നെ മെഡിക്കല്‍ സ്റ്റോര്‍, അല്ലെങ്കിലും അങ്ങിനെയാണല്ലോ ക്ലിനിക്കില്‍ കുറിക്കുന്ന മരുന്നുകള്‍ അവരുടെ ഷോപ്പില്‍ മാത്രമല്ലെ കിട്ടുകയുള്ളൂ )
സിറ്റിയില്‍ എട്ടുമണിവരെ വണ്‍വേ ആയതിനാല്‍ വീണ്ടും ചുറ്റി തിരിഞ്ഞു വീട്ടു പടിക്കല്‍ എത്തുമ്പോള്‍ ഏഴര കഴിഞ്ഞിരുന്നു.
പെട്ടെന്ന് വീട്ടിലെ വെളിച്ചം നിന്നപ്പോള്‍ കരണ്ട് പോയതാണെന്ന് കരുതി “പണ്ടാരകരണ്ട് ” എന്ന് പറഞ്ഞു അവളൊന്നു ശപിച്ചു.
കുട്ടികളെ ചേച്ചിയെ ഏല്‍പിച്ച്‌ പോയിട്ട് വരാനായി അവള്‍ ധൃതിയില്‍ പടവുകള്‍ കയറാന്‍ ശ്രമിച്ചു. ഇരുട്ട് കഠിനമായതിനാല്‍  കാല് തെറ്റിയെങ്കിലും ചെറിയൊരു വേദന അനുഭവിച്ചെന്നു മാത്രം. പാതി വഴിയില്‍ നിന്നും മടങ്ങിവന്നു, കുട്ടികളോടൊപ്പം ചേച്ചിയുടെ മകനെയും ടോര്‍ച്ചു തെളിക്കാന്‍ ഒപ്പം കൂട്ടി.
അകത്തെ മുറിയില്‍ നൈറ്റ് ലാമ്പ് കത്തുന്നത് കണ്ട അവന്‍ അമ്മയോട് ചോദിച്ചു.
“അമ്മയെന്താ വെളിച്ചം കെടുത്തി കളഞ്ഞത്.” ?
“നിക്ക് മനസ്സില്ലാരുന്നു വിളക്കുമിട്ടു കാത്തിരിക്കാന്‍.” അമ്മയുടെ ദേഷ്യം ആ മറുപടിയില്‍ വ്യക്തമായിരുന്നു.
(സ്വന്തമായി ടി.വി. ഓണ്‍ ചെയ്യാന്‍ അറിയാത്ത അമ്മ, പതിവ് സീരിയലുകള്‍ നഷ്ട്ടമായ ദേഷ്യം ആ മുഖത്ത് പ്രകടമായിരുന്നു.)

എയര്‍ ഇന്ത്യക്ക് ഒരു പാര.

എയര്‍ ഇന്ത്യ ഇനി എങ്ങിനെ സൌദിക്ക് പറക്കും!!?

January 10th, 2011
ഈ വാര്‍ത്ത‍ വന്ന ശേഷം ട്രാവല്‍ ഓഫീസു കളില്‍   എയര്‍ ഇന്ത്യയുടെ ടിക്കെറ്റ് ന്നായി  നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ്  സൌദിയുടെ പല ഭാഗത്തുനിന്നും ഉള്ള ബ്ലോഗരന്മാര്‍ പറയുന്നത്. എന്റെ ഓഫീസില്‍ തന്നെ ഇന്ത്യക്കാരായ യാത്രക്കാരെല്ലാം എയര്‍ ഇന്ത്യ ക്ക് തന്നെ ടിക്കെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആറുമണിക്കൂര്‍ വൈകി പറക്കുന്ന വിമാനങ്ങള്‍ക്ക് ബാധകമാകുന്ന ഈനിയമം മൂന്നു ദിവസം വരെ താമസിച്ചു പുറപ്പെടുന്ന എയര്‍ ഇന്ത്യക്ക് യാത്ര ചെയ്‌താല്‍ കിട്ടാന്‍ പോകുന്നത് ഒരു കൊല്ലം ജോലി ചെയ്താല്‍ കിട്ടുന്ന കാശ് ആയതിനാല്‍ ഇനി എത്ര വൈകിയാലും ഞങ്ങള്‍ തയ്യാറാണെന്നാണ് യാത്രക്കാരുടെ പക്ഷം
ഇനി സൌദിയിലേക്ക് ഫ്ലൈറ്റ് പറപ്പിക്കണോ എന്ന് ആലോചിക്കു ന്നുണ്ടെന്ന്  ഇന്ത്യന്‍ വിമാന്‍ വൃത്തങ്ങള്‍ അറിയിച്ചു. എയര്‍ ഇന്ത്യക്ക്  എതിരെ ബ്ലോഗ്‌ എഴുതുന്ന സൌദിയിലെ ബൂലോക വാസികള്‍ പറ്റിച്ച പണിയാണിതെന്ന് ഒരു എയര്‍ ഇന്ത്യ ബ്ലോഗര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ്

ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ് എടുക്കണം

January 7th, 2011
ഇനി നമ്മളെ യൊന്നും ഇവിടെ കാണുന്നില്ലെങ്കില്‍ ഒന്ന് വിചാരിച്ചാല്‍ മതി, ലൈ – സെന്‍സ്  ഇല്ലാതെ അകത്തായി എന്ന്. ഇവിടെ നിയമം പാലിച്ചില്ലെങ്കില്‍ പിടിച്ചങ്ങ് അകത്താക്കും ട്രാഫിക്  ലംഘനമാണെങ്കില്‍    മൂന്നു ദിവസം വരെ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വരും പിന്നെ പിഴയും അടക്കണം. പിന്നെ സ്പോണ്‍സറിന്റെ  കയ്യേ കാലേ പിടിച്ചു പോലീസ് സ്റ്റേഷനില്‍  കൂട്ടികൊണ്ട് വരണം. അദ്ദേഹം വരാന്‍ താമസിക്കു ന്നതിനു അനുസരിച്ച് അകത്തു കിടക്കേണ്ട ദിവസത്തിന്റെ എണ്ണം കൂടാം.
വണ്ടി ഓടിക്കുന്നവരുടെ കാര്യം ഇങ്ങനെയെങ്കില്‍ ബ്ലോഗും ,ബസ്സും ഒക്കെ ഓടിക്കുന്നവരുടെ കാര്യവും മറിച്ച് ആയിരിക്കില്ല !!!
hofuf_saudi_arabia_locator_map
സൗദി അറേബ്യയില്‍ ഇനി ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ് എടുക്കണം. എല്ലാ ഇലക്ടോണിക് പ്രസാധകരും ലൈസന്‍സ് എടുക്കണമെന്നാണ് പുതിയ നിയമം. ഈ ലൈസന്‍സ് അവരവരുടെ വെബ്‍സൈറ്റില്‍ കാണിയ്ക്കുകയും വേണം. ന്യൂസ് പേപ്പറുകളും ഓണ്‍ലൈനായി വാര്‍ത്ത പ്രസിദ്ധീകരിയ്ക്കാന്‍ പുതിയ ലൈസന്‍സ് എടുക്കണം.
അറബ് പ്രദേശത്ത് ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉള്ളത് സൗദി അറേബ്യയിലാണ്. (വള്ളിക്കുന്നിനെയും അബ്ദുല്‍ ജലീലിനെയും പോലെയുള്ള പ്ര-ശസ്തരായ ബ്ലോഗറന്മാര്‍ ഈ മേഖലയിലാണ് ‌) കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി ആണ് ഈ പുതിയ നിയമം കൊണ്ട് വന്നിരിയ്ക്കുന്നത്. 20 വയസ് തികഞ്ഞ സൗദി അറേബ്യന്‍ പൗരനാണെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിയ്ക്കുകയുള്ളു. (ജിക്കു ഇവിടെയാണെങ്കില്‍ തെണ്ടിപോയേനെ!!) മാത്രമല്ല ഹൈസ്കൂള്‍ വിദ്യാഭ്യാസം എങ്കിലും നേടിയിരിയ്ക്കുകയും വേണം.
ഇത് സെന്‍സെര്‍ഷിപ്പ് അല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇ പ്രസാധനം നടത്തുന്ന് വ്യക്തികളും മന്ത്രാലയും തമ്മില്‍ ബന്ധം ഉണ്ടാവുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. വിവര-സാംസ്കാരിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദ് അല്‍ റഹ്മാന്‍ ഹൂസ വ്യക്തമാക്കി. ഈ നിയമം പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയോ സൈറ്റ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടായിരിയ്ക്കും. രജിസ്റ്റര്‍ ചെയ്യാനായി വ്യക്തിയുടെ പേരും വിലാസവും ടെലഫോണ്‍ നമ്പരും മാത്രമേ ആവശ്യമുള്ളു എന്നും ഹൂസ വ്യക്തമാക്കിയിട്ടുണ്ട്
അടുത്ത ബ്ലോഗ്‌ കണ്ടില്ലെങ്കില്‍ ഒന്ന് വിളിച്ചു നോക്കണേ!!(0506922835 )
എന്റെ ബ്ലോഗ്‌ പരമ്പര ദൈവങ്ങളെ …………………………..

നഷ്ട പരിഹാരം.

നഷ്ട പരിഹാരം.

January 5th, 2011 അപകടങ്ങള്‍ പറ്റുമ്പോള്‍ അതിനു ഇരയാവന് കിട്ടുന്ന സഹായ  ധനമാണ് നഷ്ട പരിഹാരം. പ്രകൃതി ദുരന്തങ്ങളോ   റോഡ്‌ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും ആശ്വാസ ധനം നല്‍കുന്നു.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്നൊക്കെ പറയുമ്പോലെ അതൊക്കെ കിട്ടുന്നതിനു
ചില നടപടിക്രമങ്ങളൊക്കെയുണ്ട് . എന്തായാലും ഇതൊക്കെ ഉദ്ദേശിക്കുന്നഫലം ചെയ്യുന്നുണ്ടോ  എന്നത് സംശയമാണ് . പ്രകൃതി ദുരന്തങ്ങളില്‍ അനുവദിക്കപ്പെടുന്ന
സാമ്പത്തിക സഹായം ലഭ്യമാകണമെങ്കില്‍ കുറെ ഏറെ രേഖകളുമായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരും. ഒടുവില്‍ ആദര്‍ശം സംസാരിക്കുന്നവര്‍ പോലും അര്‍ഹ്തപ്പെട്ടവന്  നല്‍കാതെ, അടുപ്പക്കാരന് പതിച്ചു നല്‍കുന്ന ആദര്‍ശ് ഫ്ലാറ്റ് ഇടപാടുപോലെ അര്‍ഹത ഇല്ലാത്തവര്‍ തട്ടിയെടുക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക.


ഞാനിവിടെ പറഞ്ഞ -കല്ലുകള്‍ ചിതറി തെറിച്ചു വാഹനങ്ങള്‍ക്ക് കേടു പറ്റിയ (http://www.boolokamonline.com/?p=17829 )സംഭവത്തില്‍  റോഡ്‌
കോണ്ട്രാക്ടിംഗ്  കമ്പനി അപകടം പറ്റിയ എല്ലാ വാഹന ഉടമകള്‍ക്കും ഉടനടി നഷ്ടപരിഹാരം നല്‍കി അതിശയിപ്പിച്ചു കളഞ്ഞു. ഇങ്ങനെ ഒരു സംഭവം കേട്ടുകേള്‍വി ഇല്ലാത്തതുകൊണ്ടാകാം നമുക്ക് അത് അതിശയമായത്. അന്‍പതോളം കേടുപാടുകള്‍ വന്ന വാഹനങ്ങള്‍ക്ക് ലക്ഷ കണക്കിന് റിയാല്‍ നഷ്ടമായി നല്‍കേണ്ടി വന്നു.
ഒരു പക്ഷെ വേണ്ടത്ര സുരക്ഷ പാലിക്കാതിരുന്നത്  കാരണം കമ്പനിക്കു പിന്നീടു  പ്രോജക്റ്റ് കിട്ടാതെ വരും എന്നതാകണം ഈ പെട്ടെന്നുള്ള നടപടിക്കു കാരണം .
സൌദിയില്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം കല്പിക്കുന്നതിനാല്‍ അതില്‍ വീഴ്ച  വരുത്തുന്നവരെ  കരിമ്പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടയുള്ളതുകൊണ്ടാകാം പെട്ടെന്ന് ഒരു പ്രതികരണത്തിന് കാരണമായത്‌.
വാഹനത്തിനു വരുന്ന പണിയുടെ എസ്ടിമേറ്റ് തയ്യാറാക്കി നല്‍കിയാലുടന്‍ റെടി ക്യാഷ് കിട്ടുന്ന ഈ നടപടി എല്ലാവര്ക്കും ആശ്വാസവും അഭിനന്ദനീയവും ആയി. വമ്പന്‍ പ്രോജക്ടുകള്‍ ചെയ്യുന്ന വമ്പന്‍ കമ്പനികള്‍ക്ക്
ഇതൊക്കെ പെട്ടെന്ന് സാധ്യമാകുന്നു.

നമ്മുടെ നാട്ടില്‍ ആയാല്‍ ഇങ്ങനെ ഒരു നടപടി ഉടനടി പ്രതീക്ഷിക്കാവുന്നതല്ല.  MC റോഡ്‌ കരാറുകാരായ പതിബെന്‍  കമ്പനിക്കൊക്കെ കേരള  നാട്ടില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ നമുക്കറിയാവുന്നതാണ്.  പണി പൂര്‍ത്തിയായി എത്ര കാലം കഴിഞ്ഞാലാണ് കരാറുകാരന് പണം മടക്കി കിട്ടുക. അതിന്നു  അനുസരിച്ചാണല്ലോ ചെയ്യുന്ന ജോലിയുടെ ഗുണ നിലവാരവും. പൊതുമരാമത്ത് വകുപ്പില്‍ ഒരു ബില്‍ പസ്സാകണമെങ്കില്‍ താഴെ തലം തൊട്ടു മുകളില്‍ വരെ കൈമടക്കു നല്‍കേണ്ടി വരുമെന്നതും എല്ലാവരും അറിയുന്ന സത്യം. ഈ അവസ്ഥകള്‍ക്ക് എന്നാണൊരു മാറ്റമുണ്ടാവുക.

ഭൂമി മോഹിച്ചവര്‍……..

ഭൂമി മോഹിച്ചവര്‍……..

January 4th, 2011 ഒരാള്‍ക്ക് എത്ര ഭൂമി വേണം?


വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവുംസമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരുകഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.
രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരംചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന
പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ
അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.
ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു
ചെറുപ്പക്കാരനും ഉണ്‍ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന്
രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍
നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന്
ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും
വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല.
ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക്
കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം
തുടര്‍­ന്നു. ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര
ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.
“ആറടി മണ്ണ്” സേവകന്‍ ഉത്തരം പറ­ഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും
ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി
മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.
ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്‍ടോ?
മനസ്സിരുത്തി
ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?
വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും!
ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ,
കുടുംബത്തോടൊപ്പം
അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍
സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമ­നം?
വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്.
ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍
ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും
ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍
ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും
കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക്
ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്‍ടി മാത്രം.
ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ്
ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന
ചിന്തയും മനക്കോട്ടയിലുണ്‍ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള
ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.
ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി
നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍
എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി
?
ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന
ഒരു ചോദ്യമുണ്‍ട്. എല്ലാം മറന്ന് ഓടിയതുകൊണ്‍ട് എന്തു നേടി? വിവിധ
ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍
പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍
ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും
കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?
കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ
നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു
ഗണിക്കാന്‍ അതുമാത്രം ഫലം.
 ഞാന്‍ വായിച്ച  ഒരു മെയില്‍.

ഗെയിംസില്‍ മലയാളി കുതിപ്പ്.

ഇന്ത്യക്ക് വീണ്ടും മെഡല്‍ പട്ടികയില്‍ സ്ഥാനകയറ്റം നല്‍കിക്കൊണ്ട് പ്രീജ ശ്രീധരനും
കവിത റാവത്തും 5000 മീറ്റര്‍  ഓട്ടത്തില്‍ യഥാക്രമാമം വെള്ളിയും വെങ്കലവും നേടിക്കൊണ്ട്
ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു.
10000 മീറ്ററില്‍ ആദ്യം സ്വര്‍ണം  നേടി പ്രീജ തിളങ്ങിയിരുന്നു.


ടിന്റു ലൂക്കയും മെഡല്‍ നേടി പ്രശോഭിച്ചിട്ടുണ്ട്, തുഴയെറിഞ്ഞ് മെഡല്‍  നേടിയ മലയാളിതാരം
അതുപോലെ കേരളിത്തിനു അഭിമാനിക്കാന്‍ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേട്ടവുമായി ഏറെ താരങ്ങള്‍ ഇവര്‍ക്ക് മതിയായ പ്രോത്സാഹനങ്ങള്‍ നല്‍കാന്‍  നമുക്ക്   കഴിയട്ടെ .
മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വെച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ ഭൂലോകത്തുനിന്നും.

പുരുഷ കബടിയിലും ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി എന്നതാണ് അഭിമാനിക്കാന്‍ മറ്റൊന്ന്.

*ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്.

ഇസ്ലാമും ഫെമിനിസവും

ഇസ്ലാമും ഫെമിനിസവും ( ഇത് മറ്റൊരു സുഹുത് എഴുതിയ പോസ്റ്റ്‌.)

ഇസ്ലാമിനെതിരെയുള്ള വിമര്‍ശകന്മാര്‍ രണ്ട്‌തരക്കാരാണ്. ഒന്ന്, ജീവിതത്തെ ഗൗരവമായികാണാത്തവര്‍; പരമാവധി സുഖിക്കുകയെന്ന തങ്ങളുടെ ജീവിത തത്വശാസ്ത്രത്തിനു മുമ്പില്‍ ഇസ്ലാമിക മൂല്യങ്ങള്‍ തടസ്സമാകുമെന്ന് കരുതുന്നവര്‍. രണ്ട്‌, മതത്തെ തങ്ങളുടെ താല്‍പര്യത്തിനുവേണ്ടി ഉപയോഗിക്കുന്നവര്‍; ഏകദൈവാരാധന മൂലം ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ കൂട്ടിക്കൊടുപ്പുകാര്‍ക്ക് പ്രസക്തി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയവര്‍.
ഇസ്ലാമിന്‍റെ പക്ഷത്താണ് തങ്ങളെന്ന് ആണയിട്ടുകൊണ്ട് അതിന്‍റെ സാര്വകാലികതയെ ചോദ്യം ചെയ്യുന്ന അഴകൊഴമ്പന്‍ നിലപാടുമായി ചിലര്‍ രംഗത്ത് വരാറുണ്ട് .ഇസ്ലാമിനെതിരെയുള്ള സ്ത്രീ പക്ഷ വിമര്‍ശനങ്ങളോട് ക്ഷമാപണ സ്വരത്തില്‍ പ്രതികരിക്കുകയും ശത്രു പക്ഷത്തിന്‍റെ അമ്പുകള്‍ തേനില്‍ മുക്കിഎയ്തുവിടുകയും ചെയ്യുന്ന’ ഇസ്ലാമിക്‌ ഫെമിനിസ്റ്റുകള്‍ ‘ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക .ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ ദൗത്യം നിര്‍വഹിക്കുന്ന ഇവരുടെ ഗ്രന്ഥങ്ങളെ ആശ്രയിച്ചു ഇസ്ലാം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നവരുണ്ട് .ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ നവോത്ഥാനം നിര്‍വഹിച്ച ഒരു കേവല പ്രസ്ഥാനമായി ഇസ്ലാമിനെ ആപതിപ്പിക്കുവനാണ് ഇത്തരക്കാര്‍ അറിന്നോ അറിയാതെയോ കൂട്ടു നില്‍ക്കുന്നത് .ഇസ്ലാമിനെകുറിച്ച അപകര്‍ഷതാബോധമാണ് ഇത്തരക്കാരുടെ കൈമുതല്‍.



ഇസ്ലാമിനെതിരെയുള്ള സ്ത്രീപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഖുര്‍ആനും സുന്നത്തും സച്ചിതരായ മുന്‍ഗാമികളുടെ നടപടികളും തന്നെ ആവശ്യത്തിനുള്ള ആയുധങ്ങള്‍ നല്‍കുന്നുണ്ട് .പ്രസ്തുത ആയുധങ്ങള്‍ മൂ൪ച്ചപ്പെടുത്തുക മാത്രമാണ് പ്രബോധകരുടെ കടമ .ഫെമിനിസ്റ്റുകളില്‍നിന്നു സാമൂഹ്യശാസ്ത്രവും മാര്‍ക്സിസ്റ്റുകളില്‍നിന്നു മതവും പഠിച്ചവര്‍ ക്ഷമാപണ സ്വരത്തില്‍ സ്ത്രീപക്ഷ വിമര്‍ശനങ്ങളെ സമീപിക്കാറുണ്ട്.സ്ത്രീപക്ഷ വാദികളുടെ അച്ചില്‍ ഇസ്ലാമിനെ വാ൪ത്തെടുക്കനാണ് അവര്‍ പരിശ്രമിക്കുന്നത് .ഇസ്ലാമിന്‍റെ രക്ഷകരായി സ്വയം ചമയുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് സത്യമതത്തെ വികലമാക്കുകയാണ് ;അതിന്‍റെ ദൈവികതയെയും അപ്രമാദിത്വത്തെയും അജയ്യതയെയും നിഷേധിക്കുകയാണ് .


പുരുഷാധിപത്യതിലധിഷ്ടിതമായ ഒരു ധാര്‍മിക വ്യവസ്ഥയാണ്‌ ഇസ്ലാമിന്‍റെതെന്ന ആരോപണത്തില്‍ നിന്നാണ് ഇസ്ലാമിനെതിരെയുള്ള സ്ത്രീപക്ഷ വിമര്‍ശനം ആരംഭിക്കുന്നത് .അടിസ്ഥാന രഹിതമായ ഒരു ആരോപണമാണിത് .പുരുഷന്റെയും സ്ത്രീയുടെയും സ്രിഷ്ട്ടാവിനാണല്ലോ അവരുടെ പ്രകൃതിയെ കുറിച്ച് നന്നായരിയുക .ദൈവംതമ്പുരാന്‍ നീര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലും തന്നെ ഒരു വിഭാഗത്തിന്‍റെ അധ:സ്ഥിത്വത്തിനും നിമിത്തമാവുകയില്ലെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാവും .അപ്പോള്‍ പ്രശ്നം ധാര്‍മിക വ്യവസ്തയുടെതല്ല .മറിച്ച് ,അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റെതാണ് .


പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്‍റെ നിലനില്‍പിന്ന് ആധാരമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ .ധാര്‍മിക വ്യവസ്ഥ നിലനില്കണമെങ്കില്‍ കുടുംബമെന്ന സ്ഥാപനം കെട്ടുറപ്പോടുകൂടി നിലനില്‍ക്കണമെന്ന അടിത്തറയില്‍ നിന്നുകൊണ്ടാണ് ഖുര്‍ആന്‍ നിയമങ്ങള്‍ ആവിഷ്കരിക്കുന്നത് .കുടുംബംതന്നെ തകരെണ്ടതാണെന്ന തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഖുര്‍ആനിക നിയമങ്ങള്‍ അസ്വീകര്യമായി അനുഭവപ്പെട്ടേക്കാം .എന്നാല്‍ ,ധാര്‍മ്മികതയില്‍ അധിഷ്ടിതമായ മനുഷ്യ സമൂഹത്തിന്‍റെ നിലനില്‍പ്പിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കുതന്നെ ഏതെങ്കിലുമൊരു ഖുര്‍ആനിക നിയമം പുരുഷാധിപത്യതിലധിഷ്ടിതമാണെന്നു പറയാന്‍ കഴിയില്ല.


കുടുംബമെന്ന സ്ഥാപനത്തിന്‍റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുതുന്നതിന്നു സ്ത്രീക്കും പുരുഷനും അവരുടെതായ പങ്കുവഹിക്കാനുന്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌ .അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്യങ്ങളെയും ബാദ്ധ്യതകളെയും കുറിച്ച ഇസ്ലാമിക നിയമങ്ങള്‍ ഈ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതാന്നു.


പുരുഷനെപ്പോലെതന്നെ സ്ത്രീയും പടച്ചതമ്പുരാന്‍റെ സവിശേഷസൃഷ്ട്ടിയാണെന്നാണ് ഖുര്‍ആനിക അധ്യാപനം


“മനുഷ്യരെ ,നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ “( 4 .1)


ഇവിടെ പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍ നിന്നാണ് സ്രിഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുതയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ;പുരുഷനും സ്ത്രീയും ഒരേ ആത്മാവില്‍ രണ്ടു അംശങ്ങങ്ങളാണെന്ന വസ്തുത .ഈ രണ്ടു അംശങ്ങളും കൂടിച്ചേരുമ്പോഴാണ് അതിനു പൂര്‍ണ്ണത കൈവരിക്കുന്നത് .അഥവാ സ്ത്രീയുടെയും പുരുഷന്റെയും പാരസ്പര്യതിലാണ് ജീവിതം പൂര്‍ണ്ണമാകുന്നത് .സ്ത്രീ-പുരുഷ ബന്ധത്തിലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഉറവിടം ഈ പരസ്പര്യമാണ് .ദമ്പതികള്‍ തമ്മില്‍ നിലനില്‍ക്കുന്ന കരുണയും സ്നേഹവുമെല്ലാം ദൈവദ്രിഷ്ട്ടാന്തങ്ങളാണെന്നാണ് ഖുര്‍ആനിക കാഴ്ചപ്പാട് .


“നിങ്ങള്‍ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടാതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദ്രിഷ്ട്ടാന്തങ്ങളില്‍ പെട്ടതത്രെ .തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദ്രിഷ്ടാന്തമുണ്ട് .”(30 .21)


ലിംഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല .സ്ത്രീ പുരുഷ സമത്വമെന്ന ആശയത്തെ അത് നിരാകരിക്കുകയും ചെയ്യുന്നു .സ്ത്രീ – പുരുഷന് സമമോ -പുരുഷന്‍ – സ്ത്രീക്ക് സമമോ ആവുക അസാധ്യമാണെന്നാണ് അതിന്‍റെ വീക്ഷണം .അങ്ങനെ ആക്കുവാന്‍ ശ്രമിക്കുന്നത് പ്രകൃതി വിരുദ്ധമാണ് .സ്ത്രീയും പുരുഷനെയും പ്രകൃതി അവര്‍ക്കനുവധിച്ച സ്ഥാനങ്ങളില്‍ നിര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത് .പ്രകൃതി സ്ത്രീക്കും പുരുഷനും നല്‍കിയ സ്ഥാനങ്ങള്‍ തന്നെയാണ് പ്രക്രിതിമതമായ ഇസ്ലാമും അവര്‍ക്ക് നല്‍കുന്നത് .


പെണ്ണിനോട് ബാദ്ധ്യതകളെ കുറിച്ചും ആണിനോട് അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന ആണ്കൊയ്മ വ്യവസ്ഥിതികളുടെ രീതി ഇസ്ലാമിന് പരിചയമുള്ളതല്ല .ഖുറാന്‍ ആണിനോടും പെണ്ണിനോടും തങ്ങളുടെ ബാദ്ധ്യതകളെയും അവകാശങ്ങളെയും കുറിച്ച സംസാരിക്കുന്നുണ്ട് .”സ്ത്രീകള്‍ക്ക് ബാദ്ധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുണ്ട്. (2:28)എന്നാണ് ഖുറാന്‍ അസഗ്നിധമായി പ്രഖ്യാപിക്കുന്നത്.ഈ പ്രഖ്യാപനമുള്‍കൊള്ളുന്ന ഖുര്‍ആന്‍ ആണ്കൊയ്മ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് പറയുന്നതെങ്ങനെ ?സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ഖുരാനിനെപ്പോലെ വ്യക്തവും വിഷധവുമായി പ്രതിപാദിക്കുന്ന മറ്റൊരു മതഗ്രന്ഥവുംമില്ലെന്നതാണ് വാസ്തവം.


പൗരാണിക സമൂഹങ്ങളില്‍ സ്ത്രീകള്‍പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആധുനിക ജനാധിപത്യവും കമ്യൂണിസവുമാണ് വനിതവിമോചനത്തിനു


വഴിമരുന്നിട്ടതെന്നുമാണ് പൊതുവായ സ്ത്രീപക്ഷ വിലയിരുത്തല്‍ .പെണ്ണിനെ പുരുഷനാക്കാന്‍ പുറപ്പെടുന്ന സ്ത്രീപക്ഷവായനയില്‍ ആധുനിക ദര്‍ശനങ്ങള്‍ എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്ന് നമുക്ക് മനസ്സിലാവൂ .


ഉല്‍പാദന ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ മനുഷ്യനെ വിലയിരുത്തുന്ന മാര്‍ക്സിസ്റ്റ്‌ സമ്പ്രദായം കുടുംബ വ്യവസ്ഥയെയും ധാര്‍മിക മൂല്യങ്ങളെയുമെല്ലാം ചൂഷണ വ്യവസ്ഥയുടെ ഉപോല്പന്നമായാണ് ഗണിക്കുന്നത് .സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും സ്വതന്ത്രരായ ,യാതൊരു രീതിയിലുള്ള പാരസ്പര്യവുമില്ലാത്ത രണ്ടു വ്യക്തികളാനെന്ന വീക്ഷണത്തില്‍ നിന്നാണ് മുകളില്‍ പറഞ്ഞ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്‍റെ ഉല്പത്തി .സമൂഹത്തില്‍ നിലനില്‍ക്കല്‍ അനിവാര്യമായ സ്ഥാപനമാണ്‌ കുടുംബമെന്ന വസ്തുത മാര്‍ക്സിസിറ്റ് ധൈഷനികന്മാര്‍ പരിഗനിചിട്ടെയില്ല .കുടുംബത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും ധര്‍മ്മങ്ങള്‍ വ്യത്യസ്തവും അതേസമയം ,പരസ്പരം പൂരകവുമാണ് എന്നാ വസ്തുതയും അവര്‍ കാണാന്‍ കൂട്ടാക്കുന്നില്ല .സംഘട്ടനത്തിലൂടെ പുരോഗതിയെന്ന മാര്‍ക്സിസ്റ്റ്‌ വൈരുധ്യാത്മകതയുടെ ആദര്‍ശത്തിനു എതിരാണല്ലോ സ്ത്രീ പുരുഷ പരസ്പര്യമെന്ന ആശയം .സ്ത്രീയെ പുരുഷനെപ്പോലെ ജോലി ചെയ്യുന്നവളാക്കുന്നതും രണ്ടു പേരുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ചു ഇണകള്‍ മാറിവരണമെന്ന് സിദ്ധാന്തിക്കുന്നതും ഈയൊരു കാഴ്ചപ്പാടിന്‍റെ പരിമിതികൊണ്ടാണ് .പ്രകൃത്യാ തന്നെയുള്ള സ്ത്രീ -പുരുഷ വ്യത്യാസമോ വികാരങ്ങളിലുള്ള വ്യതിരിക്തതയോ പരിഗണിക്കാന്‍ മാര്‍ക്സിസത്തിന് കഴിയുന്നില്ല .തൊഴിലിന്‍റെ അടിസ്ഥാനത്തിലാണ് അത് സ്ത്രീയെ അളക്കുന്നത് .അവളിലെ അമ്മയെ കാണാന്‍ അത് കൂട്ടക്കുന്നേയില്ല. അവളുടെ അബലതകളെയും പ്രയാസങ്ങളെയും അത് പരിഗണിക്കുന്നില്ല.അവള്‍ക്കു താങ്ങായി വ൪ത്തിക്കേണ്ടാവനാണ് പുരുഷനെന്ന വസ്തുത അതിനു ഉള്‍കൊള്ളാനാവുന്നില്ല .ചുരുക്കത്തില്‍,സ്ത്രീയുടെ പേശീ ബലത്തിന്‍റെ അടിസ്ഥാനത്തിലാണ് മാര്‍ക്സിസം അവളെ അളക്കുന്നത് .അതിനു കാരണമുണ്ട് .രണ്ടു പുരുഷന്മാരുടെ മസ്തിഷ്കത്തില്‍ നിന്ന് ഉയിര്‍കൊണ്ട ദര്‍ശനമാണല്ലോ അത് .അവരാണെങ്കില്‍ ഉല്‍പാദന ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ലോകത്തെ എല്ലാ കാര്യങ്ങളെയും നോക്കികണ്ടാവരുമാണ് .അതുകൊണ്ട് തന്നെ സ്ത്രീയെ കുറിച്ച മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തിന് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആണ്കൊയ്മ വ്യവസ്ഥയുടെ ചുവയുന്ടെന്നതാണ് വാസ്തവം .പെണ്ണിന്‍റെ മാത്രം പ്രത്യേകതകളെ കാണാന്‍ അത് തീരെ കൂട്ടാക്കുന്നില്ല .


സ്ത്രീയുടെ മഹത്വം അളക്കേണ്ടത്‌ അവളുടെ പേശീബലം നോക്കിയിട്ടല്ല .അവളുടെ പെരുമാറ്റ രീതിയുടെ അടിസ്ഥാനത്തിലനെന്നാണ് മുഹമ്മദ്‌ നബിയുടെ (സ) ഉദ്ബോധനം .’മനുഷ്യന്‍റെ ഏറ്റവും മികച്ച വിഭവമാണ് സദ്‌വൃത്തയായ സ്ത്രീ ’എന്ന് അദ്ദേഹം പറയുകയുണ്ടായി .കുടുംബത്തിന്‍റെ നായികയും സമൂഹത്തിന്‍റെ മാതാവും ആണ് സ്ത്രീ .അവള്‍ക്കു താങ്ങും തണലുമായിത്തീരുകയാണ് പുരുഷന്‍ വേണ്ടത് .അവളുടെ അബലതകളെ അറിയുകയും അവളുടെ താങ്ങായി തീരാന്‍ പുരുഷനെ സജ്ജമാക്കുകയും ചെയ്യുന്നവയാണ് ഖുറാനിലെ നിയമങ്ങള്‍ .സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായപ്രകാരമുള്ള അവകാശങ്ങലുമുണ്ട് ( 2 .228) എന്ന ഖുരാനിക പ്രസ്താവന ഇക്കാര്യങ്ങളെല്ലാം ദ്യോതിപ്പിക്കുന്നതാണ് .പ്രസ്തുത പ്രസ്താവനയാണ് ഇസ്ലാമിലെ കുടുംബ നിയമങ്ങളുടെയെല്ലാം അടിസ്ഥാനം .മുതലാളിത്ത ലോകത്ത് സ്ത്രീയും പുരുഷനും തുല്യമല്ലേ ?ഓഫീസുകളിലെ സ്ത്രീ-പുരുഷ അനുപാതം മാത്രം നോക്കികൊണ്ട്‌ മറുപടിപറയുന്നവര്‍ക്ക് ‘അതെ ’എന്ന് ഉത്തരം പറയാനായേക്കും .പക്ഷെ സ്ത്രീയില്‍നിന്നു പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് മുതലാളിത്വം അവളെ തടഞ്ഞു നിര്ത്തുന്നുവെന്ന വസ്തുത കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല .പുരുഷനോടൊപ്പം പണിയെടുക്കുവാനും ശമ്പളം വാങ്ങുവാനും അങ്ങാടിയിലിറങ്ങി നടക്കുവാനും ആധുനിക ജനാധിപത്യത്തിന്നു സ്ത്രീയോട് പറയാന്‍ കഴിയും .എന്നാല്‍ സ്ത്രീയെപ്പോലെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടാനും പുരുഷനോട് പറയുവാന്‍ ആര്‍ക്കാണ് സാധിക്കുക ?പിതാവാരാണെന്നരിയാത്ത കുഞ്ഞിനെ പേറുന്ന പെണ്ണിന് ചെലവുകൊടുക്കാന്‍ രാഷ്ട്രത്തോട് ആവശ്യപ്പെടാന്‍ മുതലാളിത്തത്തിന്കഴിഞ്ഞേക്കും .വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്‍റെ പിതാവിന്‍റെ തലോടല്‍ ഏല്‍ക്കാന്‍ കൊതിക്കുന്ന പെണ്ണിന് സാന്ത്വനമേകാന്‍ ഏതു തത്വശാസ്ത്രെത്തിനാണ് കഴിയുക ?തന്തയും തള്ളയും ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ‘ബേബി ഫൂടുകള്‍ ‘നല്‍കാന്‍ ഉപഭോഗ സംസ്കാരത്തിനാകുമായിരിക്കും .മാതാവിന്‍റെ ലാളനയും പിതാവിന്‍റെ സംരക്ഷണവും കൊതിക്കുന്ന കുരുന്നു മനസ്സുകളെ സംതൃപ്തമാക്കാന്‍ ഏതു ടെലിവിഷന്‍ പരസ്യത്തിനാണ് സാധിക്കുക .?


സ്ത്രീ-പുരുഷ സമത്വം ഒരു മിഥ്യയാണ് ;ആധുനിക ജനാധിപത്യം മീഡിയ ഉപയോഗിച്ച് മനുഷ്യമനസ്സുകളില്‍ സന്നിവേശിപ്പിച്ച ഒരു മിഥ്യ .സ്ത്രീക്ക് പുരുഷനെപ്പോലെയകാന്‍ കഴിയില്ല ;പുരുഷന്നു സ്ത്രീയെ പ്പോലെയും .പുരുഷനെപ്പോലെ ആകണമെന്ന് പെണ്ണിനെ പഠിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യം സ്ത്രീജീവിതം ദുസ്സഹമാക്കുകയാണ് ചെയ്യുന്നത് .അതിലൂടെ കുടുംബത്തെ അത് തകര്‍ക്കുന്നു ;സമൂഹത്തിന്‍റെ ധാര്‍മിക നിലവാരത്തെയും .


മുതലാളിത്തം ലോകത്തെ എന്തിനെയും കാണുന്നത് ഉപഭോഗ വസ്തുവായിട്ടാണ് .സ്ത്രീയും പുരുഷനുമൊന്നും അതില്‍ നിന്ന് വ്യത്യസ്തമല്ല .അവരുടെ വികാരങ്ങളോ പ്രശ്നങ്ങളോ അതിന്‌ പ്രശ്നമല്ല .അങ്ങാടികളിലെക്കാണ് അത് നോക്കുന്നതു അവിടത്തെ ക്രയ വിക്രയത്തെ സ്നിഗ്ധ മാക്കുന്ന വസ്തുക്കളെ കുറിച്ച് മാത്രമേ അത് ചിന്തിക്കുന്നുള്ളൂ .പെണ്ണിന് മുതലാളിത്തത്തിലുള്ള സ്ഥാനമിതാണ് .അവള്‍ മോഡലാണ്, കാള്‍ ഗേള്‍ ആണ്, സെക്രട്രറിയാണ്‌, നര്‍ത്തകിയാണ് ,നായികയാണ് ,പക്ഷെ അവളെ ഒരിക്കലും അമ്മയാകാന്‍ മുതലാളിത്വം അനുവദിക്കില്ല. അമ്മയാകുമ്പോള്‍ അവളുടെ ‘അങ്ങാടി നിലവാരം നഷ്ട്ടപ്പെടുമല്ലോ! പിന്നെയവള്‍ വൃദ്ധയായി, വൃദ്ധ സദനത്തിലെ അന്തെവാസിയായ്‌ മരണത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണികഴിയാന്‍ വിധിക്കപ്പെട്ടവള്‍.
ഇസ്ലാം പ്രായോഗിക ധാര്‍മിക വ്യവസ്ഥിതിയാണ് അവതരിപ്പിക്കുന്നത്‌. മനുഷ്യ പ്രകൃതിയുമായി സദാ സമരപ്പെട്ടുപോകുന്ന ഒരു പ്രായോഗിക വ്യവസ്ഥിതി. തുടുത്ത കവിളും ചുളിയാത്ത തോലിയുല്ലവള്‍ മാത്രമല്ല അതിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ .ഗര്‍ഭസ്ഥശിശുവിനെ മുതല്‍ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരെ (?)വരെ അത് പരിഗണിക്കുന്നു. ശവശരീരത്തോട് പോലും അനീതി ചെയ്യാന്‍ പാടില്ലെന്നാണ് അതിന്റെ നിര്‍ദേശം .മുതലാളിത്തത്തിന്റെ ഉപഭോഗ ക്ഷമതാവാദവുമായി ഇസ്ലാം പൊരുത്തപ്പെടുന്നില്ല .സ്ത്രീയെ കുറിച്ച ഖുര്‍ആനിക വീക്ഷണം


നിനക്കാത്ത കല്ല്‌ മഴ.

നിനക്കാത്ത കല്ല്‌ മഴ.

January 3rd, 2011
പിന്നിലെ ഗ്ലാസ്‌ പൊട്ടിയ നിലയില്‍
ഇന്നലെ  ഉച്ചക്ക്  രണ്ടുമണി,
ഊണ് കഴിഞ്ഞ് ഓഫീസില്‍ എത്തി പത്രത്തിന്റെ സോഫ്റ്റ്‌ കോപ്പിയില്‍ കണ്ണും  നട്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു കുലുക്കം അഞ്ചു നിലകളുള്ള കെട്ടിടം ആകെയൊന്നു   ഉലഞ്ഞു, എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും തൊട്ടടുത്ത്‌  നടക്കുന്ന  റോഡ്‌ വര്‍ക്കിന്റെ ഭാഗമായി ഇടക്കൊക്കെ  ഇങ്ങനെ ചെറിയ  ഇളക്കങ്ങള്‍  ഇപ്പോള്‍ പതിവാണ്   .
എങ്കിലും ഇതൊരു  ഭൂചലനത്തിന്റെ പ്രതീതി ഉണ്ടാക്കി. സാധാരണയില്‍ കവിഞ്ഞ ഈ ശബ്ദവും ചലനവും  എല്ലാവരിലുംഅല്പം ഞെട്ടല്‍  ഉളവാക്കി. ഉടനെതന്നെ സുഹൃത്തായ സുഡാനിയുടെ ഫോണ വന്നു , മറ്റൊരു സഹപ്രവര്‍ത്തകന്റെ കാറിന്റെ ഗ്ലാസ്‌ തകര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. സൗദി കളായ സുഹൃത്തുക്കള്‍ ചോദിച്ചത്  എവിടെയാണ് ബോമ്പ്  പൊട്ടിയത് എന്നായിരുന്നു! നമ്മുടെ നാട്ടില്‍ പാറ പൊട്ടിക്കുന്ന ശബ്ദം കേള്‍ക്കുന്നതിനെക്കാള്‍ ഇവര്‍ക്ക് ഇവിടെ പരിചയമുള്ളത്‌ ബോമ്പ്  പൊട്ടുന്ന  ശബ്ദംമാണ് .
പിന്‍ വശത്തെ ഗ്ലാസ്‌ തകര്‍ന്ന നിലയില്‍.
കോബാര്‍  – ദഹറാന്‍      റോഡില്‍   പുതുതായി  നിര്‍മിക്കുന്ന  അണ്ടര്‍    ഗ്രൌണ്ട്  റോഡിന്റെ  പണിയുടെ ഭാഗമായി  പാറ പൊട്ടിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ വളരെ ശക്തമായി പൊട്ടി തെറിച്ചത്‌. ഏതാണ്ട് ഇരുനൂറ്റി അമ്പതു മീറ്റര്‍ ചുറ്റളവില്‍ അതില്‍ നിന്നുള്ള കല്ലുകള്‍ തെറിച്ചു വീണു. ആ  ഭാഗത്ത്‌  പാര്‍ക്ക്  ചെയ്തിരുന്ന മിക്ക   വാഹനങ്ങളുടെയും  ഗ്ലാസ്‌  തകര്‍ന്നു .  കല്ലുകള്‍  ചിതറി  തെറിച്ചത്‌  കാരണം  ഒരു  കല്ല്‌  മഴയുടെ  പ്രതീതി  തന്നെ  ആയിരുന്നതായി  കണ്ടവര്‍  പറഞ്ഞു. വാഹനം ഉള്ളവരൊക്കെ പെട്ടെന്ന് തന്നെ ഇറങ്ങി പരിശോധിച്ചു . പരിസരത്തെ എല്ലാ വാഹനങ്ങള്‍ക്കും തന്നെ കല്ലുകള്‍ വീണു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. വാഹന ഉടമകള്‍ അറിയിച്ചതിനാല്‍ പോലീസ് എത്തി വീഡിയോ പകര്‍ത്തി. നഷ്ട പരിഹാരം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍ . തൊട്ടടുത്ത ഗ്ലാസ്‌ പതിച്ച കെട്ടിടങ്ങളിലും(ഹുണ്ടായി ഷോ റൂം) കല്ല്‌ വീണു ഗ്ലാസ്‌ തകര്‍ന്നു.
 
കെട്ടിടത്തിന്റെ ഗ്ലാസ് തകര്ന്നനിലയില്‍
കല്ലുകള്‍ ചിതറിക്കിടക്കുന്നു.
എന്റെ പാവം മൊബൈലില്‍ ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

2011, ജനുവരി 17, തിങ്കളാഴ്‌ച

കാഴ്ചകള്‍.

കാഴ്ചകള്‍.






 ചക്ക കാഴ്ചകള്‍.

2011, ജനുവരി 10, തിങ്കളാഴ്‌ച

ഉറിയും ഉരലും ഉലക്കയും


എനിക്കുണ്ടൊരു പത്തായം
പഴയ പ്രതാപത്തിന്റെ പര്യായം
ഉരല്‍ ഉണ്ട് ഉലക്കയുമുണ്ട്
വയല്‍, നിറഞ്ഞ നെല്‍വയലുകള്‍
ഇന്നെനിക്കോര്‍മ ആയി .......
പക്ഷെ,
പൊളിച്ച് അടുക്കാറായ പത്തായം
പാറ്റകളുടെ അഭയ കേന്ദ്രമിപ്പോള്‍,
തറയില്‍ കുഴിച്ചിട്ട ഉരല്‍ മാറ്റാന്‍ കഴിഞ്ഞില്ല.
പാടം പറമ്പായി പറമ്പില്‍ റബ്ബറും
ഒരു തുണ്ട് നികത്തി ഒരു വീടും
പടുത്തപ്പോള്‍ വയല്‍ അശ്ശേഷ മില്ല
നീരോഴുക്കിനെ വഴിതിരിച്ചപ്പോള്‍
നീരുറവകള്‍ നീണ്ടുനിന്നില്ല
നീണ്ട ചുണ്ടുമായ് കൊറ്റികള്‍ വരുന്നില്ല.
തവള ക്കാലുകള്‍ തേടുന്ന റാന്തല്‍ വരവില്ല,
കാലം മാറി പഴയ കാലന്‍ കുടയും
മണ്‍കുടമില്ല മണ്‍കലവുമില്ല
എന്‍ മക്കളെ ഉറി കാണിക്കാന്‍
അയലത്തു പോലും അതും  ബാക്കിയില്ല.

2011, ജനുവരി 6, വ്യാഴാഴ്‌ച

നഷ്ട പരിഹാരം.

അപകടങ്ങള്‍ പറ്റുമ്പോള്‍ അതിനു ഇരയാവന് കിട്ടുന്ന സഹായ  ധനമാണ് നഷ്ട പരിഹാരം. പ്രകൃതി ദുരന്തങ്ങളോ   റോഡ്‌ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും ആശ്വാസ ധനം നല്‍കുന്നു.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്നൊക്കെ പറയുമ്പോലെ അതൊക്കെ കിട്ടുന്നതിനു
ചില നടപടിക്രമങ്ങളൊക്കെയുണ്ട് . എന്തായാലും ഇതൊക്കെ ഉദ്ദേശിക്കുന്നഫലം ചെയ്യുന്നുണ്ടോ  എന്നത് സംശയമാണ് . പ്രകൃതി ദുരന്തങ്ങളില്‍ അനുവദിക്കപ്പെടുന്ന
സാമ്പത്തിക സഹായം ലഭ്യമാകണമെങ്കില്‍ കുറെ ഏറെ രേഖകളുമായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരും. ഒടുവില്‍ ആദര്‍ശം സംസാരിക്കുന്നവര്‍ പോലും അര്‍ഹ്തപ്പെട്ടവന്  നല്‍കാതെ, അടുപ്പക്കാരന് പതിച്ചു നല്‍കുന്ന ആദര്‍ശ് ഫ്ലാറ്റ് ഇടപാടുപോലെ അര്‍ഹത ഇല്ലാത്തവര്‍ തട്ടിയെടുക്കുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കാണാന്‍ കഴിയുക.

ഞാനിവിടെ പറഞ്ഞ -കല്ലുകള്‍ ചിതറി തെറിച്ചു വാഹനങ്ങള്‍ക്ക് കേടു പറ്റിയ (http://www.boolokamonline.com/?p=17829 )സംഭവത്തില്‍  റോഡ്‌
കോണ്ട്രാക്ടിംഗ്  കമ്പനി അപകടം പറ്റിയ എല്ലാ വാഹന ഉടമകള്‍ക്കും ഉടനടി നഷ്ടപരിഹാരം നല്‍കി അതിശയിപ്പിച്ചു കളഞ്ഞു. ഇങ്ങനെ ഒരു സംഭവം കേട്ടുകേള്‍വി ഇല്ലാത്തതുകൊണ്ടാകാം നമുക്ക് അത് അതിശയമായത്. അന്‍പതോളം കേടുപാടുകള്‍ വന്ന വാഹനങ്ങള്‍ക്ക് ലക്ഷ കണക്കിന് റിയാല്‍ നഷ്ടമായി നല്‍കേണ്ടി വന്നു.
ഒരു പക്ഷെ വേണ്ടത്ര സുരക്ഷ പാലിക്കാതിരുന്നത്  കാരണം കമ്പനിക്കു പിന്നീടു  പ്രോജക്റ്റ് കിട്ടാതെ വരും എന്നതാകണം ഈ പെട്ടെന്നുള്ള നടപടിക്കു കാരണം .
സൌദിയില്‍ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം കല്പിക്കുന്നതിനാല്‍ അതില്‍ വീഴ്ച  വരുത്തുന്നവരെ  കരിമ്പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇടയുള്ളതുകൊണ്ടാകാം പെട്ടെന്ന് ഒരു പ്രതികരണത്തിന് കാരണമായത്‌.
വാഹനത്തിനു വരുന്ന പണിയുടെ എസ്ടിമേറ്റ് തയ്യാറാക്കി നല്‍കിയാലുടന്‍ റെടി ക്യാഷ് കിട്ടുന്ന ഈ നടപടി എല്ലാവര്ക്കും ആശ്വാസവും അഭിനന്ദനീയവും ആയി. വമ്പന്‍ പ്രോജക്ടുകള്‍ ചെയ്യുന്ന വമ്പന്‍ കമ്പനികള്‍ക്ക്
ഇതൊക്കെ പെട്ടെന്ന് സാധ്യമാകുന്നു.

നമ്മുടെ നാട്ടില്‍ ആയാല്‍ ഇങ്ങനെ ഒരു നടപടി ഉടനടി പ്രതീക്ഷിക്കാവുന്നതല്ല.  MC റോഡ്‌ കരാറുകാരായ പതിബെന്‍  കമ്പനിക്കൊക്കെ കേരള  നാട്ടില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ നമുക്കറിയാവുന്നതാണ്.  പണി പൂര്‍ത്തിയായി എത്ര കാലം കഴിഞ്ഞാലാണ് കരാറുകാരന് പണം മടക്കി കിട്ടുക. അതിന്നു  അനുസരിച്ചാണല്ലോ ചെയ്യുന്ന ജോലിയുടെ ഗുണ നിലവാരവും. പൊതുമരാമത്ത് വകുപ്പില്‍ ഒരു ബില്‍ പസ്സാകണമെങ്കില്‍ താഴെ തലം തൊട്ടു മുകളില്‍ വരെ കൈമടക്കു നല്‍കേണ്ടി വരുമെന്നതും എല്ലാവരും അറിയുന്ന സത്യം. ഈ അവസ്ഥകള്‍ക്ക് എന്നാണൊരു മാറ്റമുണ്ടാവുക.

2011, ജനുവരി 5, ബുധനാഴ്‌ച

ഭൂമി മോഹിച്ചവര്‍ (inbox )

ഒരാള്‍ക്ക് എത്ര ഭൂമി വേണം?


വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവുംസമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരുകഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണെം?’ എന്നാണ് കഥയുടെ പേര്.
രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരംചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന
പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ
അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാ­ക്കാം.
ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹ­മെന്ന ഒരു
ചെറുപ്പക്കാരനും ഉണ്‍ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന്
രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍
നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന്
ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും
വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല.
ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക്
കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം
തുടര്‍­ന്നു. ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര
ഭൂമി സ്വന്തമാക്കി എന്ന് ചോദി­ച്ചു.
“ആറടി മണ്ണ്” സേവകന്‍ ഉത്തരം പറ­ഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്? വെള്ളം കുടിക്കാതെയും
ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി
മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.
ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്‍ടോ?
മനസ്സിരുത്തി
ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെ­യല്ലെ?
വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും!
ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ,
കുടുംബത്തോടൊപ്പം
അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍
സാധിക്കാതെ എവിടേയ്ക്കാണീ ദ്രൂത ഗമ­നം?
വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്.
ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍
ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും
ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും. കുടുംബാംഗങ്ങള്‍
ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും
കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക്
ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വേണ്‍ടി മാത്രം.
ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ്
ഓവര്‍ടൈമൊക്കെ ധാരാളം ചെയ്യുന്നത്. പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന
ചിന്തയും മനക്കോട്ടയിലുണ്‍ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള
ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയു­ന്നില്ല.
ഡയബെറ്റിസ് ആയതുകൊണ്‍ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി
നില്‍ക്കുന്നതുകൊണ്‍ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍
എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി
?
ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന
ഒരു ചോദ്യമുണ്‍ട്. എല്ലാം മറന്ന് ഓടിയതുകൊണ്‍ട് എന്തു നേടി? വിവിധ
ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍
പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍
ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും
കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?
കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ
നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമാകാകിയിരക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു
ഗണിക്കാന്‍ അതുമാത്രം ഫലം.
ഇന്നലെ ഞാന്‍ വായിച്ച  ഒരു മെയില്‍.